Asianet News MalayalamAsianet News Malayalam

വാര്‍ണര്‍-മാക്‌സ്‌വെല്‍ സഖ്യത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ സാംപയുടെ വിക്കറ്റ് വേട്ട! ഓസീസിന് കൂറ്റന്‍ ജയം

നെതര്‍ലന്‍ഡ്‌സ് നിരയില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. 25 റണ്‍സ് നേടിയ വിക്രംജീത് സിംഗാണ് അവരുടെ ടോപ് സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

australia won netherlands by 311 runs in odi world cup 2023 saa
Author
First Published Oct 25, 2023, 8:32 PM IST

ദില്ലി: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 400 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ 90ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ആഡം സാംപയാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷിന് രണ്ട് വിക്കറ്റുണ്ട്. ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.  

നെതര്‍ലന്‍ഡ്‌സ് നിരയില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. 25 റണ്‍സ് നേടിയ വിക്രംജീത് സിംഗാണ് അവരുടെ ടോപ് സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാക്‌സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന്‍ വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (0), ആര്യന്‍ ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ബാറ്റിംഗിനെത്തിയ ഓസീസിന് തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന്‍ ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. നാലാമതെത്തിയ ലബുഷെയ്‌നും അക്രമിച്ച കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന്‍ ചേര്‍ത്തത്.

37-ാം ഓവറില്‍ ബാസ് ഡീ ലീഡെയുടെ പന്തില്‍ ദത്തിന് ക്യാച്ച് നല്‍കി ലബുഷെയ്ന്‍ മടങ്ങി. ജോഷ് ഇന്‍ഗ്ലിസിന് (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും കൂടാരം കയറി. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. കാമറൂണ്‍ ഗ്രീന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഓസീസ് മധ്യനിര തകര്‍ന്നു. എന്നാല്‍ മാക്‌സ്‌വെല്‍ തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്‌കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്‌സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും ഒമ്പത് ഫോറും നേടി. ലോഗന്‍ വാന്‍ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

സാക്ഷാല്‍ സച്ചിന്‍റെ നേട്ടത്തിനൊപ്പം ഡേവിഡ് വാര്‍ണറും! അധികം വൈകാതെ മറികടന്നേക്കും; രോഹിത് ശര്‍മയും ഭയക്കണം

Latest Videos
Follow Us:
Download App:
  • android
  • ios