ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വമ്പൻ സ്കോർ പടുത്തുയർത്തി നമീബിയയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി.

കൊളംബോ: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കെതിരായ മത്സരം ദയനീയമായി തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് പാകിസ്ഥാന്‍ ഇന്നിറങ്ങുന്നത്. മോശം ഫോമിലാണെങ്കിലും ബാബര്‍ അസം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സൽമാൻ മിർസയും യുവതാരം ഖവാജ നാഫേയും പകരക്കാരായി ടീമിലിടം പിടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വമ്പൻ സ്കോർ പടുത്തുയർത്തി നമീബിയയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി.ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താനുറച്ചാണ് പാകിസ്ഥാൻ ഇന്ന് കൊളംബോയിൽ ഇറങ്ങുന്നത്. നിലവിൽ ബാറ്റിംഗിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും യുഎസ്എയ്ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ന് ആവർത്തിക്കാനാകുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

ഈ മത്സരത്തിൽ വിജയിച്ചാലോ അല്ലെങ്കിൽ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാലോ പാകിസ്ഥാന് സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടാം.ജയിച്ചാൽ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി കുറിക്കാൻ നമീബിയയ്ക്കാകും.

നമീബിയ പ്ലേയിംഗ് ഇലവന്‍: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെങ്കി, ജെജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംപിൾമാൻ, വില്ലെം മൈബർഗ്, ബെർണാഡ് ഷോൾട്സ്, ജാക്ക് ബ്രാസൽ.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നാഫേ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.