ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് നാല് വിക്കറ്റ് നഷ്ടം. 

സതാംപ്ടണ്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് നാല് വിക്കറ്റ് നഷ്ടം. സതാംപ്ടണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ നാലിന് 112 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് വേണ്ടി നതാലി സ്‌കിവര്‍ ബ്രന്റ് 41 റണ്‍സെടുത്തു. സോഫിയ ഡങ്ക്‌ളി (11), ആലീസ് ഡേവിഡ്‌സണ്‍ഡ റിച്ചാര്‍ഡ്‌സ് (6) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ താമി ബ്യൂമോണ്ട് (5), ആമി ജോണ്‍സ് (1) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ന്ന് എമ്മാ ലാംപ് (39) - സ്‌കിവര്‍ സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സ്‌നേഹ് റാണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇനി സോഫിയ - റിച്ചാര്‍ഡ്‌സ് സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മൂുന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വ), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, ആലീസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫൈലര്‍, ലോറന്‍ ബെല്‍.

ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്.

YouTube video player