എന്നാല്‍ താന്‍ ഗംഭീറിന്‍റെ ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. അതയാളുടെ ചിന്താഗതിയാണ്. ഞാന്‍ പക്ഷെ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്.

ലാഹോര്‍: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് മറുപടിയുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദത്തിന്‍റെയൊന്നും ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ പുറത്തു നിര്‍ത്തണം. ആറോ ഏഴോ മണിക്കൂര്‍ ക്രിക്കറ്റ് കളിച്ചശേഷം വേണമെങ്കില്‍ സൗഹൃദമാവാം. പക്ഷെ കളിക്കിടെ അതുവേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണുന്നുണ്ട്. കുറച്ചു വര്‍ഷം മുമ്പ് ഇതൊന്നും കാണാന്‍ കഴിയില്ലായിരുന്നു ഗംഭീറിന്‍റെ പ്രസ്താവന.

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍, ബംഗ്ലാദേശിനെ തകര്‍ത്തു

എന്നാല്‍ താന്‍ ഗംഭീറിന്‍റെ ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. അതയാളുടെ ചിന്താഗതിയാണ്. ഞാന്‍ പക്ഷെ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളെന്ന പോലെ തന്നെ രാജ്യത്തിന്‍റെ അംബാസഡര്‍മാരുമാണ്. അതുകൊണ്ടുതന്നെ മത്സരം കാണുന്ന ആരാധകര്‍ക്ക് പരസ്പര സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും സന്ദേശം നല്‍കേണ്ടതുണ്ട്. കളിക്കളത്തില്‍ അക്രമണോത്സുകരായാലും അതിനപ്പുറവും ജീവിതമുണ്ടെന്നും പാക് മാധ്യമങ്ങളോട് അഫ്രീദി പ്രതികരിച്ചു.

Scroll to load tweet…

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്രൂപ്പ് മത്സരം മഴ മുടക്കിയപ്പോള്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ താരം വിരാട് കോലിയുമായി പാക് താരങ്ങള്‍ സൗഹൃദം പങ്കിടുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടും.