മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക ക്യാപ്റ്റനെ നഷ്ടമായി. എട്ട് പന്തില്‍ പത്ത് റണ്‍സെടുത്ത താരത്തം ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ പ്രിട്ടോറ്യൂസിന്റെ ഇന്നിംഗ്‌സ് ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തി.

ദില്ല: ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ 212 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ദില്ലി, അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 61 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. തെംബ ബവൂമ (10), ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് (29) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശര്‍ക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി. ക്വിന്റണ്‍ ഡി കോക്ക് (), റാസി വാന്‍ ഡര്‍ ഡസ്സന്‍ () എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (48 പന്തില്‍ 76) മികച്ച പ്രകടനം പുറത്തെടുത്തു. നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 31റണ്‍സെടുത്തു.

മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക ക്യാപ്റ്റനെ നഷ്ടമായി. എട്ട് പന്തില്‍ പത്ത് റണ്‍സെടുത്ത താരത്തം ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ പ്രിട്ടോറ്യൂസിന്റെ ഇന്നിംഗ്‌സ് ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തി. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറില്‍ മൂന്നാം ഓവറില്‍ മൂന്ന് സിക്‌സാണ് പ്രിട്ടോറ്യൂസ് നേടിയത്. ഡി കോക്ക്- പ്രിട്ടോറ്യൂസ് സഖ്യം 39 റണ്‍സ് നേടി. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ആറാം ഓവറില്‍ താരം ബൗള്‍ഡായി. നാല് സിക്‌സും ഒരു ഫോറും പ്രിട്ടോറ്യൂസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ഓസ്‌ട്രേലിയന്‍ നായകന്‍ ഫിഞ്ചിനൊപ്പം ശ്രേയസ് അയ്യരും; സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും (15 പന്തില്‍ 23) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഗെയ്ക്വാഗിനെ വെയ്ന്‍ പാര്‍ണല്‍ മടക്കി ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. 

കേശവ് മഹാരാജിനെ സിക്‌സിന് പറത്തി 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ അനിതുശേഷം 11 പന്തില്‍ 28 റണ്‍സടിച്ചു. പതിമൂന്നാം ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി 20 റണ്‍സടിച്ച കിഷനെ അതേ ഓവറില്‍ മഹാരാജ് മടക്കി. പതിനേഴാം ഓവറില്‍ ശ്രേയസ് അയ്യരെ(27 പന്തില്‍ 36) വീഴ്ത്തി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായിറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പിന്നീട് ക്രീസിലെത്തിയത്. 

ഇത്രയും വലിയ ഇടവേള! ദക്ഷിണാഫ്രിക്കന്‍ താരം പാര്‍നെല്ലിന്റെ തിരിച്ചുവരവിന് ഒരു പ്രത്യേകതയുണ്ട്

പാണ്ഡ്യയും റിഷഭ് പന്തും അവസാന ഓവറില്‍ വെടിക്കെട്ടുമായി തകര്‍ത്തടിച്ചതോടെ ഇന്ത്യ പത്തൊമ്പതാം ഓവറില്‍ 200 കടന്നു. അവസാന നാലോവറില്‍ 55 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇരുപതാം ഓവറിലെ അവസാന പന്തില്‍ പന്ത്(16 പന്തില്‍ 29) വീണെങ്കിലും ഒരു സിക്‌സ് കൂടി പറത്തി പാണ്ഡ്യ ഇന്ത്യയെ 211ല്‍ എത്തിച്ചു. ഒരു റണ്ണുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.