Asianet News MalayalamAsianet News Malayalam

തിരിച്ചടിച്ച് ഓസീസ് ബൗളര്‍മാര്‍; രണ്ടാംദിനം ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം

ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പൂജാര (17), ഹനുമ വിഹാരി (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ആദ്യ ദിവസം മായങ്ക് അഗര്‍വാളിനെ (0) ഓസീസ് പവലിയനില്‍ തിരിച്ചെത്തിച്ചിരുന്നു.

India lost anothe three wickets in Melbourne Test
Author
Melbourne, First Published Dec 27, 2020, 8:19 AM IST

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഓസ്‌ട്രേലിയയുടെ 195നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ .... റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (22), ഋഷഭ് പന്ത് (0) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പൂജാര (17), ഹനുമ വിഹാരി (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ആദ്യ ദിവസം മായങ്ക് അഗര്‍വാളിനെ (0) ഓസീസ് പവലിയനില്‍ തിരിച്ചെത്തിച്ചിരുന്നു. ഓസീസിനായി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണ്‍, സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

India lost anothe three wickets in Melbourne Test

കളി മാറ്റിയത് കമ്മിന്‍സിന്റെ രണ്ട് ഓവറുകള്‍

ഒന്നിന് 36 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ തലേദിവസത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നന്നായി കളിക്കുകയായിരുന്ന ഗില്ലാണ് ആദ്യം മടങ്ങിയത്. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ അനായാസം കയ്യിലൊതുക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അരങ്ങേറ്റക്കാരന്റെ ഇന്നിങ്‌സ്. 

India lost anothe three wickets in Melbourne Test

കമ്മിന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയും മടങ്ങി. പെയ്‌നിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഇന്ത്യയുടെ വിശ്വസ്ത താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പൂജാരയുടെ ബാറ്റിലുരസിയ പന്ത് വലത്തോട്ട് ഡൈവ് ചെയ്ത് പെയ്ന്‍ മനോഹരമായി പിടിച്ചെടുത്തു. ഒരു ബൗണ്ടറി മാത്രമായിരുന്നു പൂജാരയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും പൂജാരയ്ക്ക് തിളങ്ങാനായില്ല. വിഹാരി പ്രതീക്ഷ നല്‍കിയെങ്കിലും തുടക്കം മുതലാക്കാനായില്ല. ലിയോണിന്‍റെ പന്തില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി. 

നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മായങ്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മായങ്ക്

ഓസീസിനെ ഒതുക്കിയത് ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. അരങ്ങേറ്റക്കാന്‍ മുഹമ്മദ് സിറാജ് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 48 റണ്‍സ് നേടിയ മര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

India lost anothe three wickets in Melbourne Test

ജോ ബേണ്‍സ് (0), സ്റ്റീവന്‍ സ്മിത്ത് (0), കാമറൂണ്‍ ഗ്രീന്‍ (12), ടി പെയ്ന്‍ (13), പാറ്റ് കമ്മിന്‍സ് (9), മിച്ചല്‍ സ്റ്റാര്‍ക്ക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios