ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയുടെ (23 പന്തില്‍ 37) വിക്കറ്റ് മാത്രമാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാല്‍ബിര്‍നിയുടെ ഇന്നിംഗ്‌സ്.

ഹൊബാര്‍ട്ട്: രണ്ട് തവണ ടി20 ലോകകപ്പ് ഉയര്‍ത്തിയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ സൂപ്പര്‍ 12ലേക്ക് പോലും യോഗ്യത നേടാതെ പുറത്ത്. അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്. 

ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയുടെ (23 പന്തില്‍ 37) വിക്കറ്റ് മാത്രമാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാല്‍ബിര്‍നിയുടെ ഇന്നിംഗ്‌സ്. എട്ടാം ഓവറില്‍ ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും ലോര്‍കാന്‍ ടക്കറെ (35 പന്തില്‍ 45*) കൂട്ടുപിടിച്ച് സ്റ്റിര്‍ലിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും ഒരു രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിംഗ്‌സ്. സ്റ്റിര്‍ലിംഗ് രണ്ട് സിക്‌സും ആറ് ഫോറും നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോടും വിന്‍ഡീസ് തോറ്റിരുന്നു.

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോര് വെള്ളത്തിലാകുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ജോണ്‍സണ്‍ ചാര്‍ളസ് (24) എന്നിവരെയാണ് വിന്‍ഡീസിന് നഷ്ടമായത്. നാലാമനായി ബ്രന്‍ഡന്‍ എത്തിയതോടെയാണ് വിന്‍ഡീസിന്റെ സ്‌കോര്‍ ചലിച്ചു തുടങ്ങിയത്. എന്നാല്‍ 11-ാം ഓവറില്‍ എവിന്‍ ലൂയിസിനെ (13) വിന്‍ഡീസിന് നഷ്ടമായി. 

പിന്നീട് കൃത്യമായ ഇടവേളയില്‍ നിക്കോളാസ് പുരാന്‍ (13), റോവ്മാന്‍ പവല്‍ (6) എന്നിവരാണ് മടങ്ങിയത്. ഇതോടെ വിന്‍ഡീസ് 16.3 ഓവറില്‍ അഞ്ചിന് 112 എന്ന നിലയിലായി. അവസാന ഓവറുകളില്‍ ബ്രന്‍ഡനും ഒഡെയ്ന്‍ സ്മിത്തും (19*) പുറത്തെടുത്ത പ്രകടനമാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗരേത് ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാരി മക്കാര്‍ത്തി, സിമി സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴസ്, ജോണ്‍സണ്‍ ചാര്‍ളസ്, എവിന്‍ ലൂയിസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹുസൈന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, ഗരേത് ഡെലാനി, മാര്‍ക് അഡൈര്‍, സിമി സിംഗ്, ബാരി മക്കാര്‍ത്തി, ജോഷ്വാ ലിറ്റില്‍.