രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ഡെവോണ്‍ കോണ്‍വെയും തിരിച്ചെത്തി. ഷെയ്ക് റഷീദ്, സാം കറന്‍ എന്നിവര്‍ പുറത്തായി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. മനീഷ് പാണ്ഡെ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത ജേഴ്‌സി അണിയും. വെങ്കടേഷ് അയ്യര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മൊയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്‌സ്: ഹര്‍ഷിത് റാണ, അനുകുല്‍ റോയ്, ലുവ്‌നിത്ത് സിസോദിയ, ആന്റിച്ച് നോര്‍്‌ജെ, മായങ്ക് മാര്‍കണ്ഡെ

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന. 

ഇംപാക്ട് സബ്‌സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍, ദീപക് ഹൂഡ.

പതിനൊന്ന് കളിയില്‍ പതിനൊന്ന് പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിച്ച മൂന്ന് കളിയും ജയിക്കണം.16 പോയന്റ് പോലും പ്ലേ ഓഫ് ഉറപ്പ് നല്‍കില്ല എന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പരമാവധി 17 പോയന്റ് സ്വന്തമാക്കാനാവും. ഡല്‍ഹിക്കും രാജസ്ഥാനുമെതിരെ നേടിയ തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് രഹാനെയുടെ നൈറ്റ് റൈഡേഴ്‌സ്. റിങ്കു സിംഗും ആന്ദ്രേ റസലും ഫോമിലേക്ക് എത്തിയത് ആശ്വാസം.വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരൈന്‍, ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയില്‍ പ്രതീക്ഷയേറെ.

മറുവശത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്ന ചെന്നൈ നിരയില്‍ ഇത്തവണ 200 റണ്‍സിലേറെ നേരിയത് ശിവം ദുബേയും രവീന്ദ്ര ജഡേജയും മാത്രം. ബെംഗളുരുവിനെതിരെ തകര്‍ത്തടിച്ച യുവതാരം ആയുഷ് മാത്രേയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധോണിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. രണ്ട് കളിയില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.