Asianet News MalayalamAsianet News Malayalam

കുശാല്‍ മല്ലയും ദിപേന്ദ്ര ഐറിയും ആഞ്ഞുവീശി! രോഹിത് ശര്‍മയും യുവരാജും ഇനി നേപ്പാള്‍ താരങ്ങള്‍ക്ക് പിന്നില്‍

നേപ്പാളിന് വേണ്ടി ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും മല്ല തന്നെ. 104 റണ്‍സാണ് ഇത്തരത്തില്‍ മല്ല നേടിയത്. മുമ്പ് ഖട്ക 92 റണ്‍സ് നേടിയിരുന്നു.

kushal malla and and dipendra singh airee creates new records in t20 cricket saa
Author
First Published Sep 27, 2023, 12:12 PM IST

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ കുഞ്ഞന്മാരായ മംഗോളിയക്കെതിരെ 273 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് എല്ലാവരും പുറത്തായി. നേപ്പാള്‍ ബൗളര്‍മാര്‍ എക്‌സ്ട്രായിനത്തില്‍ വിട്ടുകൊടുത്ത 23 റണ്‍സാണ് മംഗോളിയന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. ദേവാസുരന്‍ ജമ്യന്‍സുരന്‍ (10) മാത്രമാണ് മംഗോളിയന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

ഇതോടെ ചില റെക്കോര്‍ഡുകളും നേപ്പാള്‍ ക്രിക്കറ്റിനെ തേടിയെത്തി. റണ്‍സ് അടിസ്ഥാനത്തില്‍ ടി20 ചരിത്രത്തിലെ ഏറ്റവും വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. നേപ്പാളിന് വേണ്ടി ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കുശാല്‍ മല്ലയുടെ അക്കൗണ്ടിലായി. 12 സിക്‌സുകളാണ് താരം ഇന്ന് നേടിയത്. ഒമ്പത് സിക്‌സുകള്‍ നേടിയിട്ടുള്ള പരസ് ഖട്കയെയാണ് മല്ല മറികടന്നത്.

നേപ്പാളിന് വേണ്ടി ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും മല്ല തന്നെ. 104 റണ്‍സാണ് ഇത്തരത്തില്‍ മല്ല നേടിയത്. മുമ്പ് ഖട്ക 92 റണ്‍സ് നേടിയിരുന്നു. നേപ്പാളിന്റെ ടി20 ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും മല്ലയുടേത് തന്നെ. ദിപേന്ദ്ര സിംഗ് ഐറി നേടിയ 110 റണ്‍സാണ് നേടിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് നേപ്പാള്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ നേടിയ 278 റണ്‍സാണ് നേപ്പാള്‍ സ്വന്തം അക്കൗണ്ടിലാക്കിയത്. 34 പന്തില്‍ 100 നേടിയ മല്ല ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്.

രണ്ട് വിക്കറ്റ് നേടിയ സോംപാല്‍ കമി, അഭിനാഷ് ബൊഹറ, സന്ദീപ് ലാമിച്ചാനെ എന്നിവരാണ് മംഗോളിയയെ തകര്‍ത്തത്. മംഗോളിയയുടെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരമായിരുന്നിത്. ദേവാസുരന്‍ ഒഴികെ മറ്റാര്‍ക്കും മംഗോളിയന്‍ നിരയില്‍ അഞ്ചിനപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. നേപ്പാള്‍ നിരയില്‍ മല്ലയ്ക്ക് പുറമെ 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും ഐറിയുടെ പേരിലായി. ഐറി ഒമ്പത് പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. 12 പന്തില്‍ 50 നേടിയ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ മറികടന്നു.

എക്‌സ്ട്രായായി ലഭിച്ചത് 23 റണ്‍! നേപ്പാള്‍ ഒരു കരുണയും കാണിച്ചില്ല; മംഗോളിയക്ക് ടി20യിലെ കൂറ്റന്‍ തോല്‍വി

Follow Us:
Download App:
  • android
  • ios