Asianet News MalayalamAsianet News Malayalam

മാര്‍ക്ക് വുഡിന്റെ മൂന്ന് പന്തുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തു! ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് മേല്‍ക്കൈ

മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റിന് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ മാര്‍ക്ക് വുഡിന്റെ രണ്ട് പന്തുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയ വുഡ് തൊട്ടടുത്ത പന്തില്‍ അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ (0) ബൗള്‍ഡാക്കി.

Mark Wood three wickets helps lucknow super giants back into game against against delhi capitals saa
Author
First Published Apr 1, 2023, 10:27 PM IST

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെന്റ്‌സിനെതിരെ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ മറുപടി ആരംഭിച്ച ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ മൂന്നിന് 58 നിലയിലാണ്. പൃഥ്വി ഷാ (12), മിച്ചല്‍ മാര്‍ഷ് (0), സര്‍ഫറാസ് ഖാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മാര്‍ക്ക് വുഡിനാണ് മൂന്ന് വിക്കറ്റുകളും. ഡേവിഡ് വാര്‍ണര്‍ (32), റിലീ റൂസ്സോ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെയ്ല്‍ മയേഴ്‌സിന്റെ (38 പന്തില്‍ 73) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിക്കോളാസ് പുരാന്‍ (21 പന്തില്‍ 36) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ആറ് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്. 

മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റിന് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ മാര്‍ക്ക് വുഡിന്റെ രണ്ട് പന്തുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയ വുഡ് തൊട്ടടുത്ത പന്തില്‍ അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ (0) ബൗള്‍ഡാക്കി. സര്‍ഫറാസ് ഖാന്റെ വിധിയെഴുതിയതും വുഡ് തന്നെ. ഫൈന്‍ ലെഗ്ഗില്‍ കൃഷ്ണപ്പ ഗൗതമിന്റെ കൈകളിലേക്ക് അയക്കുകയായിരുന്നു വുഡ്. വാര്‍ണര്‍ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 

ആദ്യ ബാറ്റ് ചെയ്ത ലഖൗവിന് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി.  സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് രാഹുല്‍, സക്കറിയക്ക് മുന്നില്‍ കീഴടങ്ങുന്നത്. തുടര്‍ന്നെത്തിയ ദീപക് ഹൂഡ (14) നിരാശപ്പെടുത്തി. എന്നാല്‍ മയേഴ്‌സ് ഒരറ്റത്ത് അറ്റാക്ക് ചെയ്തുകളിച്ചു. 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. മയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. 

അഞ്ചാമതായി മാര്‍കസ് സറ്റോയിനിസ് (12) നിരാശപ്പെടുത്തി. എന്നാല്‍ പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) അവസാന ഓവര്‍ വെടിക്കെട്ടും ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ക്രുനാലിനൊപ്പം (15) കൃഷ്ണപ്പ ഗൗതം (6) പുറത്താവാതെ നിന്നു. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ജയ്‌ദേവ് ഉനദ്ഖട്, ആവേഷ് ഖാന്‍, മാര്‍ക്ക് വുഡ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റിലീ റൂസ്സോ, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

അടിമേടിച്ച് ടിം സൗത്തി! വീണ്ടുമൊരു മോശം പ്രകടനം; ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടല്ല

Follow Us:
Download App:
  • android
  • ios