Asianet News MalayalamAsianet News Malayalam

വെല്ലിങ്ടണില്‍ മണ്‍റോ- സീഫെര്‍ട്ട് ഷോ; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രീത് ബൂമ്രയ്ക്കാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മനീഷ് പാണ്ഡെ (36 പന്തില്‍ പുറത്താവാതെ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

new zealand got good start against india in fourth t20
Author
Wellington, First Published Jan 31, 2020, 3:15 PM IST

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 166 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം. വെല്ലിങ്ടണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുത്തിട്ടുണ്ട്. കോളിന്‍ ണ്‍റോ (56), ടിം സീഫെര്‍ട്ട് (15) എന്നിവരാണ് ക്രീസില്‍. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രീത് ബൂമ്രയ്ക്കാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മനീഷ് പാണ്ഡെ (36 പന്തില്‍ പുറത്താവാതെ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇഷ് സോഥി കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.  ഓപ്പണറായ കളിക്കാന്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.

അഞ്ചാം ഓവറിലാണ് ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ബൂമ്രയുടെ പന്തില്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (4) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കുകയായിരുന്നു. എന്നാല്‍ കോളിന്‍ കോളിന്‍ മണ്‍റോ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായി. ഇതുവരെ 42 പന്തുകള്‍ നേരിട്ട മണ്‍റോ  മൂന്ന് സിക്സും അഞ്ച് ഫോറും കണ്ടെത്തി. രണ്ട് ഓവര്‍ എറിഞ്ഞ ബൂമ്ര നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെ (36 പന്തില്‍ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. സഞ്ജുവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മോഹിപ്പിക്കുന്ന തുടക്കമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട മൂന്നാം പന്ത് പന്ത് താരം സിക്‌സ് പായിച്ചു. എന്നാല്‍ അതേ ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കുഗ്ഗലെജിന്റെ ലെങ്ത് ഡെലിവറില്‍ സിക്‌സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് മിച്ചല്‍ സാന്റ്‌നര്‍ കയ്യിലൊതുക്കി. 

പിന്നാലെ എത്തിയ കോലിക്കും അധികനേരം ക്രീസില്‍ നില്‍ക്കായില്ല. രണ്ട് ബൗണ്ടറി നേടിയെങ്കിലും ബെന്നറ്റിന്റെ ഒരു സ്ലോ ബൗളില്‍ കവറില്‍ ക്യാച്ച് നല്‍കി. ഇത്തവണയും സാന്റ്‌നറാണ് ക്യാച്ചെടുത്തത്. ക്യാപ്റ്റന് പിന്നാലെ ശ്രേയസ് അയ്യര്‍ (1) എത്തിയെങ്കിലും ഇഷ് സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ സോഥിയുടെ പന്തില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി.

ശിവം ദുബെ (12), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാകൂറിന്റെ (15 പന്തില്‍ 20) ഇന്നിങ്‌സ് ഇന്ത്യക്ക് ഗുണം ചെയ്തു. മനീഷിനൊപ്പം 43 റണ്‍സാണ് ഠാകൂര്‍ കൂട്ടിച്ചേര്‍ത്തത്. ഠാകൂറിനെ ബെന്നറ്റ് മടക്കിയപ്പോള്‍ പിന്നീടെത്തി യൂസ്‌വേന്ദ്ര ചാഹലിനെ സൗത്തി വിക്കറ്റ് കീപ്പര്‍ സീഫെര്‍ട്ടിന്റെ കൈകളിലെത്തിച്ചു. മനീഷിനൊപ്പം നവ്ദീപ് സൈനി (11) പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. 

സോഥിക്ക് പുറമെ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, സോട്ട് കുഗ്ഗെലജിന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്തി. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്.

ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സഞ്ജുവിനെ കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

Follow Us:
Download App:
  • android
  • ios