ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും സൂപ്പര്‍ സിക്‌സിലെത്തുന്നത്. സൂപ്പര്‍ സിക്‌സിലും പാകിസ്ഥാന് സമ്പൂര്‍ണ ജയം.

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ എതിരാളികളെ കാത്തിരിക്കുകയാണ് ഇന്ത്യ. നാളെ നടക്കുന്ന ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. കഴിഞ്ഞ ദിവസം ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യയുടെ എതിരാളി ആരായാലും തകര്‍പ്പന്‍ മത്സരം കാണാമെന്ന് സാരം. പാകിസ്ഥാനാണെങ്കില്‍ സ്റ്റേഡിയം നിറയുമെന്നുറപ്പ്. ഓസ്‌ട്രേലിയ വന്നാല്‍, ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും അനിയന്മാര്‍ ഇറങ്ങുക.

ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും സൂപ്പര്‍ സിക്‌സിലെത്തുന്നത്. സൂപ്പര്‍ സിക്‌സിലും പാകിസ്ഥാന് സമ്പൂര്‍ണ ജയം. ബംഗ്ലാദേശിനേയും അയര്‍ലന്‍ഡിനേയുമാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ സിക്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ഓസീസിനായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തിന് റിസള്‍ട്ട് ഉണ്ടായിരുന്നില്ല. എങ്കിലും സെമിയിലെത്താന്‍ ഓസീസിനായി.

അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയ - പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

ഒറ്റപ്പേര്, ജസ്പ്രിത് ബുമ്ര! ആ സുഖം, ബാറ്റര്‍മാര്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലൊ; ചരിത്രത്തിദ്യാമായി ഒരു ബൗളറും

നാലിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു ടീം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു. പ്രിയാന്‍ഷു മോളിയയാവട്ടെ (5) വിക്കറ്റ് കീപ്പര്‍ക്കാണ് ക്യാച്ച് നല്‍കിയത്.

ക്യാപ്റ്റന്‍ സഹാരണ്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ദാസ് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ ദാസ് വീണു. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 11 ഫോറും നേടി. എംഫാക്കയാണ് ദാസിനെ മടക്കിയത്. വിജയത്തിനരികെ അരവെല്ലി അവനിഷ് (10), മുരുകന്‍ അഭിഷേക് (0) എന്നിവര്‍ വീണത് തിരിച്ചടിയായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് നേടി രാജ് ലിംബാനി (13) സമ്മര്‍ദ്ദം കുറച്ചു.

ഭരത് പുറത്തേക്ക് തന്നെ! ദ്രാവിഡിന്‍റെ പിന്തുണ കാര്യമാക്കുന്നില്ല; കിഷനുമില്ല, ഇന്ത്യക്ക് പുതിയ കീപ്പര്‍

അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സഹാരണ്‍ ബൗണ്ടറി നേടി. തുടര്‍ന്നൊരു വൈഡ്. പിന്നാലെ ഒരു റണ്‍. വീണ്ടും തുടര്‍ച്ചയായി രണ്ട് വൈഡ്. അടുത്ത പന്തില്‍ ലിംബാനി സിംഗിള്‍ നേടി. സ്‌കോര്‍ ടൈ. നാലാം പന്തില്‍ സഹാരണ്‍ റണ്ണൗട്ട്. തുടര്‍ന്ന് ക്രീസിലെത്തിയ നമന്‍ തിവാരി (4) ബൗണ്ടറി നേടി ഇന്ത്യയെ ഫൈനലിലെത്തിച്ചു.