ച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (30)- അലക്‌സ് ഹെയ്ല്‍സ് (26) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ് നേടി ദഹാനി പാകിസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് പത്ത് വിക്കറ്റിന്റെ ജയം. കറാച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 200 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 19.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ചെറിയ ഇടവേളയ്ക്ക് ഫോമിലേക്ക് തിരിച്ചെത്തിയ ബാബര്‍ അസമിന്റെ സെഞ്ചുറിയാണ് (110) പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റിസ്‌വാന്‍ (88) പുറത്താവാതെ നിന്നു.

66 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. പതിഞ്ഞ തുടക്കമായിരുന്നെങ്കിലും അധികം വൈകാതെ അസം താളം കണ്ടെത്തി. ടി20 കരിയറില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് അസം സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന താരം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മറുവശത്ത് റിസ്‌വാന്‍ ക്യാപ്റ്റന് മികച്ച പിന്തുണയും നല്‍കിയപ്പോള്‍ പാക് വിജയം അനായാസമായി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ആദ്യ മത്സരം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ന്യൂസിലന്‍ഡ് എയ്ക്കെതിരായ വിജയം; ഇന്ത്യ എ ക്യാപ്റ്റന്‍ സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

നേരത്തെ, മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (30)- അലക്‌സ് ഹെയ്ല്‍സ് (26) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ് നേടി ദഹാനി പാകിസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഹെയ്ല്‍സിന്റെ കൂടെ ഡേവിഡ് മലാനും (0) ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. പിന്നീട് സാള്‍ട്ടുമായി കൂടിചേര്‍ന്ന ഡുക്കറ്റ് 53 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ സാള്‍ട്ടും ഡുക്കറ്റും കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഇതോടെ സന്ദര്‍ശകര്‍ നാലിന് 101 എന്ന നിലയിലായി. എന്നാല്‍ ഹാരി ബ്രൂക്കും (19 പന്തില്‍ 31), മൊയീന്‍ അലിയും ക്രീസിലെത്തിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ അതിവേഗം ചലിച്ചു. ഇരുവരും 59 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്ക് മടങ്ങിയെങ്കിലും സാം കറനെ (10) കൂട്ടുപിടിച്ച് മൊയീന്‍ അലി വിജയലക്ഷ്യം 200ലെത്തിച്ചു. 

രോഹിത്, കാര്‍ത്തികിനെ കഴുത്തിന് പിടിച്ച സംഭവം; പിന്നില്‍ കാരണമുണ്ട്, വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

ഓരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇംഗ്ലീഷ് ടീമില്‍ ലിയാം ഡോസണ്‍ ടീമിലെത്തി. റിച്ചാര്‍ഡ് ഗ്ലീസണാണ് പുറത്തായത്. പാകിസ്ഥാന്‍ നസീം ഷായ്ക്ക് പകരം മുഹമ്മദ് ഹസ്‌നൈനെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍, ഷനാവാസ് ദഹാനി. 

ഇംഗ്ലണ്ട്: ഫിലിപ് സാള്‍ട്ട്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്.