Asianet News MalayalamAsianet News Malayalam

എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു; ഷഹീന്‍ അഫ്രീദിയുടെ ചികിത്സ വിവാദത്തില്‍ ഷാഹിദ് അഫ്രീദിയെ തള്ളി പിസിബി

കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്കോ ഇംഗ്ലണ്ടിലെ തുടര്‍ പരിശോധനകള്‍ക്കോ  പാക് ക്രിക്കറ്റ് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്നായിരുന്നു മുന്‍ പാക് നായകന്‍ കൂടിയായ ഷാഹിദ് അഫ്രീദിയുടെ ആരോപണം.

 

PCB responds to Shahid Afridi's claim that  for rehab Shaheen paid from his pocket
Author
First Published Sep 16, 2022, 2:52 PM IST

കറാച്ചി: കാല്‍മുട്ടിന് പരിക്കേറ്റ പേസര്‍ ഷഹീന്‍ അഫ്രീദി സ്വന്തം ചെലവിലാണ് ചികിത്സതേടി ഇംഗ്ലണ്ടില്‍ പോയതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) സഹായിച്ചില്ലെന്നുമുള്ള മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയുടെ വാദങ്ങള്‍ തള്ളി പിസിബി. ഷഹീനും ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഫഖര്‍ സമനും പരിക്കില്‍ നിന്ന് മോചിതരായി വരികയാണെന്നും ഇരുവരുടെയും ചികിത്സക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കളിക്കാര്‍ക്കുള്ള ആവശ്യമുള്ള ചികിത്സയും അതിനുവേണ്ട മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് പിസിബിയുടെ ഉത്തരവാദിത്തമാണെന്നും ഷഹീനും ഫഖറും ടി20 ലോകകപ്പിന് മുമ്പ് പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിസിബി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്ക് പാക് ബോര്‍ഡ് ചില്ലിക്കാശ് നല്‍കിയില്ലെന്ന് വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി

കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്കോ ഇംഗ്ലണ്ടിലെ തുടര്‍ പരിശോധനകള്‍ക്കോ  പാക് ക്രിക്കറ്റ് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്നായിരുന്നു മുന്‍ പാക് നായകന്‍ കൂടിയായ ഷാഹിദ് അഫ്രീദിയുടെ ആരോപണം.

പാക് ക്രിക്കറ്റ് ബോര്‍ഡിനോട് താന്‍ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ലെന്നും ലണ്ടനില്‍ തുടര്‍ ചികിത്സക്കായി ഷഹീന്‍ പോയത് സ്വന്തം ചെലവിലാണെന്നും താനാണ് ലണ്ടനില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കി കൊടുത്തതെന്നും ഷാഹിദ് അഫ്രീദി പറഞ്ഞിരുന്നു. ഷാദിഹ് അഫ്രീദിയുടെ ഭാവി മരുമകന്‍ കൂടിയാണ് ഷഹീന്‍ അഫ്രീദി. ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വര്‍ഷമാണ് നടന്നത്.

അടുത്ത ഐപിഎല്ലില്‍ അവനുവേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയും, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

ഇതിന് പിന്നാലെ പിസിബി നിലപാടിനെതിരെ മുന്‍ നായകന്‍ വസീം അക്രവും രംഗത്തെത്തി. പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പാക്കിസ്ഥാന്‍റെ മുന്‍നിര താരമായ ഷഹീനെ ക്രിക്കറ്റ് ബോര്‍ഡ് നോക്കിയില്ലെങ്കില്‍ പിന്നെ ആരാണ് നോക്കുകയെന്നും അക്രം ചോദിച്ചു. ഷഹീനോടുള്ള പിസിബിയുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും ഏറ്റവും മികച്ച സര്‍ജന്‍റെ സേവനം തന്നെ ഷഹീനായി പിസിബി ഒരുക്കിക്കൊടുക്കണമായിരുന്നുവെന്നും അക്രം പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാല്‍മുട്ടിന് പരിക്കേറ്റ ഷഹീന്‍ അഫ്രീദി ഏഷ്യാ കപ്പില്‍ കളിച്ചിരുന്നില്ല. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള പാക് ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഷഹീന്‍ അഫ്രീദിയും ടീമിലുണ്ട്.

ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (c), Shadab Khan (vc), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir.

റിസര്‍വ് താരങ്ങള്‍: Fakhar Zaman, Mohammad Haris, Shahnawaz Dahani.

Follow Us:
Download App:
  • android
  • ios