മുത്തയ്യ മുരളീധരാനാണ് (67) മുന്നില്‍. 133 ടെസ്റ്റില്‍ നിന്നാണ് നേട്ടം. അദ്ദേഹത്തെ മറികടക്കാന്‍ അശ്വിന് സാധിച്ചേക്കില്ല. എന്നാല്‍ രണ്ടാമനാവാന്‍ കഴിഞ്ഞേക്കും. ഷെയ്ന്‍ വോണ്‍ (37), റിച്ചാര്‍ഡ് ഹാഡ്‌ലീ (36), അനില്‍ കുംബ്ലെ (35), രംഗന ഹെരാത് (34) എന്നിവരാണ് മുരളീധരന് പിന്നില്‍.

ഡൊമിനിക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നാഴികക്കല്ല് പിന്നിട്് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇക്കാര്യത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണെ മറികടന്ന് ആറാമെത്താന്‍ അശ്വിന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ അശ്വിനായിരുന്നു. 93 ടെസ്റ്റില്‍ നിന്ന് 33-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ആന്‍ഡേഴ്‌സണ്‍ (32), ഗ്ലെന്‍ മക്ഗ്രാത് (29), ഇയാന്‍ ബോതം (27), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (26) എന്നിവരെയാണ് അശ്വിന്‍ മറികടന്നത്.

ഇക്കാര്യത്തില്‍ മുത്തയ്യ മുരളീധരാനാണ് (67) മുന്നില്‍. 133 ടെസ്റ്റില്‍ നിന്നാണ് നേട്ടം. അദ്ദേഹത്തെ മറികടക്കാന്‍ അശ്വിന് സാധിച്ചേക്കില്ല. എന്നാല്‍ രണ്ടാമനാവാന്‍ കഴിഞ്ഞേക്കും. ഷെയ്ന്‍ വോണ്‍ (37), റിച്ചാര്‍ഡ് ഹാഡ്‌ലീ (36), അനില്‍ കുംബ്ലെ (35), രംഗന ഹെരാത് (34) എന്നിവരാണ് മുരളീധരന് പിന്നില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കാനും അശ്വിനായി. ടെസ്റ്റില്‍ ഇതുവരെ 479 റണ്‍സാണ് വെറ്ററന്‍ സ്പിന്നറുടെ സമ്പാദ്യം. ഏകദിനത്തില്‍ 151 വിക്കറ്റ് നേടി. ടി20 ക്രിക്കറ്റില്‍ 72 വിക്കറ്റുണ്ട്. അശ്വിന് ഇതുവരെ 702 വിക്കറ്റുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ നേടിയ ഇന്ത്യക്കാരില്‍ മൂന്നാമന്‍. രണ്ടാമതുള്ള ഹര്‍ഭജന്‍ സിംഗിന് 711 വിക്കറ്റുണ്ട്. ഒന്നാം സ്ഥാനക്കാരന്‍ അനില്‍ കുംബ്ലെ 956 വിക്കറ്റ് സ്വന്തമാക്കി.

അശ്വിന്റെ കരുത്തില്‍ ആതിഥേയരെ 150ന് പുറത്താക്കിയ ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തന്നിട്ടണ്ട് ഇന്ത്യ. അരങ്ങേറ്റക്കാരന്‍ യശസ്വി ജയസ്വാള്‍ (40), രോഹിത് ശര്‍മ (30) എന്നിവരാണ് ക്രീസില്‍. അശ്വിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി. 

ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ പരിഭവമൊന്നുമില്ലാതെയാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇതുവരെ 73 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. രോഹിത്, മൂന്ന് ഫോറും ഒരു സിക്‌സും കണ്ടെത്തി. വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 68 എന്ന നിലയിലായിരുന്നുന്ന വിന്‍ഡീസ്. 

ക്രെയ്ന്‍ ബ്രാത്‌വെയ്റ്റ് (20), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (12), റേയ്‌മോന്‍ റീഫര്‍ (2), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (14) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ അലിക്ക് അതനസെ (47)യാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ്വാ ഡി സില്‍വ (4), ജേസണ്‍ ഹോള്‍ഡര്‍ (18), അല്‍സാരി ജോസഫ് (4), കെമര്‍ റോച്ച് (1), ജോമല്‍ വിറക്കന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ചന്ദര്‍പോള്‍ കുടുംബത്തെ അശ്വിന്‍ തള്ളിവിട്ടത് നാണക്കേടിലേക്ക്! കൂട്ടത്തില്‍ ക്രിസ് കെയ്ന്‍സ് ഫാമിലിയും