Asianet News MalayalamAsianet News Malayalam

രോഹിത് മടങ്ങി; വെസ്റ്റ് ഇന്‍ഡീസിനെതിരെ കോലി- രാഹുല്‍ സഖ്യം നയിക്കുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ കൂറ്റന്‍ വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. സന്ദര്‍ശകരുടെ 207നെതിരെ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (10 പന്തില്‍ 8)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

rahul and kohli partnership leading india vs west indies
Author
Hyderabad, First Published Dec 6, 2019, 9:25 PM IST

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ കൂറ്റന്‍ വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. സന്ദര്‍ശകരുടെ 207നെതിരെ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (10 പന്തില്‍ 8)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ എല്‍  രാഹുല്‍ (22 പന്തില്‍ 38), വിരാട് കോലി (16 പന്തില്‍ 16) എന്നിവരാണ് ക്രീസില്‍ ഖാരി പിയറെയാണ് വിക്കറ്റ് വീഴ്ത്തിയത്. 

നാലാം ഓവറിലാണ് രോഹിത് മടങ്ങിയത്. പിയറെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ഹെറ്റ്മയേര്‍ക്കായിരുന്നു ക്യാച്ച്. നേരത്തെ ഷിംറോണ്‍ ഹെറ്റ്മയേറിന്റെ (41പന്തില്‍ 56) ഇന്നിങ്സാണ് വിന്‍ഡീസ് വലിയ സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് വിക്കറ്റ് നേടിയ യൂസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ടോസ് നേടിയിട്ടും ഫീല്‍ഡ് ചെയ്യാനുള്ള കോലിയുടെ തീരുമാനം ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ലെന്‍ഡല്‍ സിമണ്‍ (2)സിനെ ദീപക് ചാഹര്‍ മടക്കിയയച്ചു.പിന്നീട് ഒത്തുച്ചേര്‍ന്ന ലൂയിസ്- ബ്രന്‍ഡണ്‍ കിംഗ് (23 പന്തില്‍ 31) ഇന്ത്യന്‍ ബൗളര്‍മാരെ പൊതിരെ തല്ലി. 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സിരിക്കെ ലൂയിസ് മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

ഹെറ്റ്മയേര്‍ ക്രീസിലേക്ക്. കിംഗിനൊപ്പം 37 റണ്‍സാാണ് ഹെറ്റ്മയേര്‍ ചേര്‍ത്തത്. എന്നാല്‍ ജഡേജയുടെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നീടാണ് വിന്‍ഡീസ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പിറന്നത്. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം 71 റണ്‍സാണ് ഹെറ്റ്മയേര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ യൂസ്വേന്ദ്ര ചാഹലിനെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ ഹെറ്റ്മയേര്‍ പുറത്തായി. രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്. അധികം വൈകാതെ പൊള്ളാര്‍ഡ് (19 പന്തില്‍ 37) മടങ്ങി. അതേ ഓവറില്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് തെറിച്ചു. ജേസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ 24), ദിനേഷ് രാംദിന്‍ (ഏഴ് പന്തില്‍ 11) പുറത്താവാതെ നിന്നു.

ചാഹറിന് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios