Asianet News MalayalamAsianet News Malayalam

ഇന്ത്യ ശക്തമായി തിരിച്ചുവന്നു, ടെസ്റ്റ് ക്രിക്കറ്റ് ജീവന്‍ വീണ്ടെടുത്തു; പ്രശംസയുമായി റിച്ചാര്‍ഡ് ഹാഡ്‌ലി

ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Richard Hadlee praises Team India for test cricket came alive again
Author
Christchurch, First Published May 25, 2021, 12:56 PM IST

ക്രൈസ്റ്റ് ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യ ഏറെ വരുമാനമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക വളരെ പ്രയാസമാണ്. കാരണം, ക്രിക്കറ്റിന് ഇന്ത്യയെ ആവശ്യമാണ്. എല്ലാ ഫോര്‍മാറ്റുകളിലേയും പോലെ ടെസ്റ്റ് ക്രിക്കറ്റിലും വിസ്‌മയകരമായ സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. 36 റണ്‍സിന് പുറത്തായത് ഒഴിച്ചുനിര്‍ത്തിയാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനം അവിസ്‌മരണീയമാണ്. ഇന്ത്യ ശക്തമായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ജീവന്‍ വീണ്ടെടുത്തു. ഏറെ യുവതാരങ്ങള്‍ ടീമിന്‍റെ ഭാഗമാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും താരനിബിഢമായ ഇന്ത്യന്‍ ടീമിനെ ഇത് കാട്ടുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏതെങ്കിലും ഒരു ടീമിന് കൂടുതല്‍ മുന്‍തൂക്കമുണ്ട് എന്ന് തോന്നുന്നില്ല. നിഷ്‌പക്ഷ വേദിയിലാണ് മത്സരങ്ങള്‍, ഹോം മുന്‍തൂക്കമില്ല. ഏത് ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി, വേഗത്തില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. കാലാവസ്ഥയും നിര്‍ണായകമാകും. തണുപ്പാണെങ്കില്‍ ന്യൂസിലന്‍ഡിന് അനുകൂലമാകും. ഡ്യൂക്ക് ബോള്‍ ഇരു ടീമിലേയും പേസര്‍മാര്‍ക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് സ്വിങ് ബൗളര്‍മാര്‍ക്ക്. സൗത്തിയും ബോള്‍ട്ടും ജാമീസണുമുള്ള കിവികള്‍ അക്കാര്യത്തില്‍ കേമന്‍മാരാണ്. പന്ത് പിച്ചില്‍ കറങ്ങിനടന്നാല്‍ ഇരു ടീമിലേയും ബാറ്റ്സ്‌മാന്‍മാര്‍ക്ക് വെല്ലുവിളിയാവും. മത്സരത്തിലെ വിജയിയെ ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്' എന്നും റിച്ചാര്‍ഡ് ഹാഡ്‌ലി കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇതിനായി യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ. കോലിപ്പടയ്‌ക്കെതിരെ ഫൈനലിന് ഇറങ്ങും മുൻപ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് കെയ്‌ന്‍ വില്യംസണും സംഘവും തയ്യാറെടുപ്പുകള്‍ നടത്തുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

ഞാനത് ചെയ്യില്ല, ചെയ്താൽ ഞാൻ വില്ലനാവും, സഹതാരം മങ്കാദിം​ഗിന് തയാറാവാത്തതിനെക്കുറിച്ച് അശ്വിൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios