Asianet News MalayalamAsianet News Malayalam

ഉദിച്ചുയര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ പുത്തന്‍ താരം ടോണി ഡി സോര്‍സി, സെഞ്ചുറി! ഇന്ത്യക്കെതിരെ കൂറ്റന്‍ ജയം

റീസ ഹെന്‍ഡ്രിക്‌സിന്റെ (81 പന്തില്‍ 52) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ ടോണി - റീസ സഖ്യം 130 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റീസയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

South Africa won over India in second odi by eight wickets 
Author
First Published Dec 19, 2023, 11:28 PM IST

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറില്‍ 211ന് എല്ലാവരും പുറത്തായി. സായ് സുദര്‍ശന്‍ (62), കെ എല്‍ രാഹുല്‍ (56) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടോണി ഡി സോര്‍സിയുടെ (പുറത്താവാതെ 119) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

റീസ ഹെന്‍ഡ്രിക്‌സിന്റെയും (81 പന്തില്‍ 52), റാസി വാന്‍ ഡര്‍ ഡസ്സന്‍റേയും (36) വിക്കറ്റുകള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ ടോണി - റീസ സഖ്യം 130 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റീസയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുതുന്നതായിരുന്നു റീസയുടെ ഇന്നിംഗ്‌സ്. പിന്നാലെയെത്തിയത് റാസി വാന്‍ ഡര്‍ ഡസ്സന്‍. 36 റണ്‍സാണ് ഡസ്സന്‍ നേടിയത്. ടോണിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വിജയത്തിനടുത്ത് ഡസ്സന്‍ വീണു. പിന്നീട് മറ്റൊരു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ അവസരം നല്‍കാതെ ടോണി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (2) ടോണിക്കൊപ്പം പുറത്താവാതെ നിന്നു. ടോണിയുടെ കന്നി സെഞ്ചുറിയായിരുന്നു ഇത്. 122 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറും ആറ് സിക്‌സും നേടി.

നേരത്തെ, മലയാളി താരം സഞ്ജു സാംസണ്‍ (12) നിരാശപ്പെടുത്തിയ മത്സരത്തില്‍ സായ് - രാഹുല്‍ സഖ്യമാണ് ഇന്ത്യക്ക് ആശ്വാസമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ആദ്യ ഓവറില്‍ തന്നെ റുതുരാജ് ഗെയ്കവാദ് (4) മടങ്ങി. ബര്‍ഗറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. വൈകാതെ തിലക് വര്‍മയും (10) മടങ്ങി. നാലാം വിക്കറ്റില്‍ സായ് - രാഹുല്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. 83 പന്തുകള്‍ നേരിട്ട സായ് ഒരു സിക്‌സും ഏഴ് ഫോറും നേടി. ആദ്യ കദിനത്തിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

27-ാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 23 പന്തുകളാണ് സഞ്ജു നേരിട്ടത്. തുടക്കം മുതല്‍ ബുദ്ധിമുട്ടിയ താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. മധ്യനിരയില്‍ നിലയുറപ്പിക്കേണ്ട സഞ്ജു മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യക്ക്. പിന്നാലെ കെ എല്‍ രാഹുല്‍ (56), റിങ്കു സിംഗ് (12), എന്നിവരും മടങ്ങി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അക്‌സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (1), അര്‍ഷ്ദീപ് സിംഗ് (18), ആവേഷ് ഖാന്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മുകേഷ് കുമാര്‍ (4) പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്.

മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട! ലേലത്തില്‍ പങ്കെടുത്ത എട്ട് പേരും അണ്‍സോള്‍ഡ്; ശ്രേയസിനെ മുംബൈ പൊക്കി

Latest Videos
Follow Us:
Download App:
  • android
  • ios