Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഷാഹിന്‍ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവര്‍ മെയ്ഡിനായപ്പോള്‍ ഇമാദ് വാസിമിന്‍റെ രണ്ടാം ഓവറില്‍ ഏഴ് റണ്‍സാണ് കിവീസെടുത്തത്. അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ എട്ട് റണ്‍സടിച്ച കിവീസ് പതുക്കെ സ്കോറിംഗ് വേഗം കൂട്ടി.

T20 World Cup 2021:Pakistan vs New Zealand Live Update
Author
Sharjah - United Arab Emirates, First Published Oct 26, 2021, 8:12 PM IST

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021)  സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് (PAKvNZ) ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍(17), ഡാരില്‍ മിച്ചല്‍(27), ജെയിംസ് നീഷാം(1) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 12 റണ്‍സോടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണു ഒരു റണ്ണുമായി ഡെവോണ്‍ കോണ്‍വെയും ക്രീസില്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

അഫ്രീദിക്കെതിരെ കരുതലോടെ തുടങ്ങി

പവര്‍ പ്ലേയില്‍ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഷാഹിന്‍ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവര്‍ മെയ്ഡിനായപ്പോള്‍ ഇമാദ് വാസിമിന്‍റെ രണ്ടാം ഓവറില്‍ ഏഴ് റണ്‍സാണ് കിവീസെടുത്തത്. അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ എട്ട് റണ്‍സടിച്ച കിവീസ് പതുക്കെ സ്കോറിംഗ് വേഗം കൂട്ടി. എന്നാല്‍ നാലാം ഓവറില്‍ ഇമാദ് വാസിമിനെതിരെ ആറ് റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാനായത്. ഹാരിസ് റൗഫ് എറിഞ്ഞ അഞ്ചാം ഓവറില്‍ ഗപ്ടിലിനെ കിവീസിന് നഷ്ടമാകുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

പവര്‍ പ്ലേക്ക് പിന്നാലെ നിലയുറപ്പിച്ച ഡാരില്‍ മിച്ചലിനെ ഇമാദ് വാസിമും ജെയിംസ് നീഷാമിനെ മുഹമ്മദ് ഹഫീസും മടക്കി. ഹാരിസ് റൗഫാണ് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

ന്യൂസിലന്‍ഡ് ടീം: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway, Glenn Phillips, James Neesham, Tim Seifert(w), Mitchell Santner, Ish Sodhi, Tim Southee, Trent Boult

ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ചാണ് പാകിസ്ഥാന്‍ വരുന്നത്. ന്യൂസിലൻഡിനെ മറികടന്നാൽ സെമി ഫൈനൽ ഉറപ്പിക്കാൻ പാകിസ്ഥാന് ഏറെ വിയർപ്പൊഴുക്കേണ്ടിവരില്ല. ഗ്രൂപ്പിലെ മറ്റ് എതിരാളികൾ താരതമ്യേന ദുർബലരാണ്. രണ്ടാം പോരിനിറങ്ങുമ്പോൾ പാകിസ്ഥാന് മറ്റൊരു കണക്കുകൂടി തീർക്കാനുണ്ട്. ടെസ്റ്റ് പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂസിലൻഡ് കഴിഞ്ഞമാസം സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയത് പാകിസ്ഥാന് അത്ര പെട്ടെന്ന് മറക്കാനാവില്ല. സെമിയിലേക്ക് മുന്നേറാൻ കിവീസിന് ജയം അനിവാര്യമാണ്. സ്‌പിന്നർമാർ നിർണായക പങ്കുവഹിക്കും.

ആകാംക്ഷയോടെ ടീം ഇന്ത്യ

ഇന്ന് ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യയും കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് വമ്പന്മാര്‍. ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. അതിനാല്‍ ന്യൂസിലന്‍ഡിനെ ഞായറാഴ്‌ച തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും.

Follow Us:
Download App:
  • android
  • ios