Asianet News MalayalamAsianet News Malayalam

T20 World Cup| ഇന്ത്യയുടെ പ്രതീക്ഷകള്‍ കെട്ടടങ്ങുന്നു? അഫ്ഗാനെതിരെ കിവീസിന് കുഞ്ഞന്‍ വിജയലക്ഷ്യം

ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസൈ (2), മുഹമ്മദ് ഷെഹ്‌സാദ് (4), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ 19 റണ്‍സിനിടെ അഫ്ഗാന് നഷ്ടമായി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ അല്‍പനേരം ക്രിസീല്‍ നിന്നു.

T20 World Cup New Zealand need 125 runs to win against Afghanistan
Author
Abu Dhabi - United Arab Emirates, First Published Nov 7, 2021, 5:20 PM IST

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ന്യൂസിലന്‍ഡിനെതിരായ (New Zealand) മത്സരത്തില്‍ അഫ്ഗാനിസ്ഥാന് (Afghanistan) ... റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന് നജീബുള്ള സദ്രാന്റെ (48 പന്തില്‍ 73) ഇന്നിംഗ്‌സാണ് തുണയായത്. ഗുല്‍ബാദിന്‍ നെയ്ബ് (15), മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. എട്ട് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. ട്രന്റ് ബോള്‍ട്ട് കിവീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസൈ (2), മുഹമ്മദ് ഷെഹ്‌സാദ് (4), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ 19 റണ്‍സിനിടെ അഫ്ഗാന് നഷ്ടമായി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ അല്‍പനേരം ക്രിസീല്‍ നിന്നു. എന്നാല്‍ ഇഷ് സോഥി ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്യാപ്റ്റന്‍ മുഹമ്മദ് നബി സദ്രാന്‍ പിന്തുണ നല്‍കി. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നബിയെ സൗത്തി മടക്കിയതോടെ അഫ്ഗാന്റെ പോരാട്ടം സദ്രാനില്‍ മാത്രം ഒതുങ്ങി. തൊട്ടടുത്ത ഓവറില്‍ സദ്രാനും മടങ്ങി. കരിം ജനാത് (2), റാഷിദ് ഖാന്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. 

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ന്യൂസിലന്‍ഡിനെ ഫീല്‍ഡിംഗിനയക്കുകയായിരുന്നു. ഈ മത്സരത്തിന്റെ ഫലം കാത്തിരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ വര്‍ധിക്കും. നമീബിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. 

അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ, നമീബിയയെ തോല്‍പ്പിച്ചാല്‍ അഫ്ഗാന്റെ സാധ്യതകളും അവസാനിക്കും. നെറ്റ്‌റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യ, അഫ്ഗാനേക്കാള്‍ മുന്നിലാണ്. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാന്‍, നവീനുല്‍ ഹഖ്, ഹമീദ് ഹസന്‍, മുജിബ് ഉര്‍ റഹ്മാന്‍.

Follow Us:
Download App:
  • android
  • ios