വരുണിന്‍റെ പകരക്കാരനായി ടീമിലെത്താൻ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരം ചൈനാമാൻ സ്പിന്നര്‍ കുൽദീപ് യാദവ് ആണ്.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പരിക്കേറ്റത് ഇന്ത്ക്ക് കനത്ത തിരിച്ചടിയായതിന് പിന്നാലെ ഏഷ്യൻ ഗെയിംസിലും വരുണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ വരുണ്‍ ഏഷ്യൻ ഗെയിംസിലും കളിച്ചില്ലെങ്കില്‍ പകരക്കാരനായി ടീമിലെത്താൻ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

വരുണിന്‍റെ പകരക്കാരനായി ടീമിലെത്താൻ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരം ചൈനാമാൻ സ്പിന്നര്‍ കുൽദീപ് യാദവ് ആണ്. ഇംഗ്ലണ്ടില്‍ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തില്‍ 10 വിക്കറ്റുമായി തിളങ്ങിയ കുൽദീപ് മികച്ച ഫോമിലാണ്. കായികക്ഷമത തെളിയിച്ചാൽ വരുൺ ചക്രവർത്തിയുടെ 'മിസ്റ്ററി' ബോളിംഗിന് ഏറ്റവും അനുയോജ്യമായ പകക്കാരനായിരിക്കും കുൽദീപ് യാദവ്.

ഐപിഎല്ലില്‍ ആര്‍സിബിക്കായി തിലങ്ങിയ ക്രനാല്‍ പാണ്ഡ്യയെയും വരുണിന്‍റെ പകരക്കാരനായി ടീം മാനേജ്‌മെന്റ് പരിഗണിക്കാൻ സാധ്യതയുണ്ട്. അക്സർ പട്ടേലിനൊപ്പം മറ്റൊരു ഇടംകൈയ്യൻ സ്പിൻ ഓപ്ഷൻ കൂടിയാകുന്നതിനോടൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് ആഴം കൂട്ടാനും ക്രുനാലിന് സാധിക്കുമെങ്കിലും ഇരുവരുടെയും ബൗളിംഗ് ശൈലികള്‍ ഏതാണ്ട് ഒരുപോലെയാണെന്നത് ക്രുനാലിന് തിരിച്ചടിയായേക്കും. 35കാരനായ ക്രുനാലിന് പ്രായവും വെല്ലുവിളിയാണ്.

യുവതാരങ്ങൾക്ക് അവസരം നൽകാനാണ് മാനേജ്‌മെന്‍റ് ഉദ്ദേശിക്കുന്നതെങ്കിൽ 20-കാരനായ യഷ് രാജ് പുഞ്ച മികച്ചൊരു ഓപ്ഷനാകുമെന്നാണ് വിലയിരുത്തൽ. ലെഗ് സ്പിന്നറായ യഷ് രാജ് വലിയ രീതിയിൽ പന്ത് ടേൺ ചെയ്യിക്കാനും കൃത്യമായ വേരിയേഷനുകൾ പുറത്തെടുക്കാനും കഴിവുള്ള താരമാണ്. ജപ്പാനിലെ വിക്കറ്റുകളിൽ വിദേശ ബാറ്റർമാരെ വട്ടം കറക്കാൻ യുവ സ്പിന്നർക്ക് സാധിക്കും. രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ സാന്നിധ്യമുള്ളതിനാൽ വലിയ സമ്മർദ്ദമില്ലാതെ യുവതാരത്തെ ടീമിലേക്ക് എത്തിക്കാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക