ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പുത്തന്‍ ബാറ്റിംഗ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് (37 പന്തില്‍ 32) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി.

എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മികച്ച സ്‌കോറില്‍ നില്‍ക്കെയാണ് ഇംഗ്ലണ്ട് ഒന്നാംദിനം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. എട്ടിന് 393 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് (152 പന്തില്‍ പുറത്താവാതെ 118) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്.

റൂട്ടിന്റെ സെഞ്ചുറി മാത്രമല്ല ജോണി ബെയര്‍സ്റ്റോ (78), സാക് ക്രൗളി (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇംഗ്ലണ്ടിന്റെ നില മെച്ചപ്പെടുത്തി. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പുത്തന്‍ ബാറ്റിംഗ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് (37 പന്തില്‍ 32) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. വിചിത്രമായ രീതിയിലായിരുന്നു ബ്രൂക്കിന്റെ പുറത്താകല്‍.

അതിന്റെ ദൃശ്യമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ ലിയോണിന്റെ പന്തില്‍ ബ്രൂക്ക് ഷോട്ട് കളിക്കാന്‍ നിന്നില്ല. ഇടത് കാല്‍തുടയില്‍ തട്ടിയ ന്ത് വായുവില്‍ ഉയര്‍ന്നു. പന്ത് എവിടേക്കാണ് പോയതെന്ന് ബ്രൂക്ക് അറിഞ്ഞത് പോലുമില്ല. പിന്നീട് ദേഹത്ത് പന്ത് നേരെ വിക്കറ്റിലേക്ക്. വിശ്വസിക്കാനാവാതെ ബ്രൂക്കിന് മടങ്ങേണ്ടിവന്നു. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, ആദ്യദിനം ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും സ്‌കോട്ട് ബോളണ്ടും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറിലെ നാലാം പന്തില്‍ ബെന്‍ ഡക്കെറ്റിനെ നഷ്ടമായിരുന്നു. 10 പന്തില്‍ 12 റണ്‍സ് എടുത്ത താരത്തെ ജോഷ് ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഓലീ പോപ്-സാക്ക് ക്രൗളി സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതോടെ ആദ്യ 20 ഓവറുകളില്‍ സാമാന്യം റണ്ണായി.

Scroll to load tweet…

പോപ് 44 പന്തില്‍ 31 റണ്‍സുമായി നഥാന്‍ ലിയോണിന്റെ മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ പിന്നീടെത്തിയ ക്രൗളി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 73 പന്തില്‍ 61 റണ്‍സ് നേടിയ ക്രൗളി 27-ാം ഓവറില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 61 റണ്‍സുണ്ടായിരുന്നു പേരില്‍. തുടര്‍ന്ന്് ബ്രൂക്കും പിന്നീട് റൂട്ട്- ബെയര്‍സ്റ്റോ സഖ്യം ഇംഗ്ലണ്ടിനെ കരക്കയറ്റി.

മെസി ഏറെ പിന്നില്‍! ക്രിസ്റ്റിയാനോ ഇന്ന് ചരിത്രം കുറിക്കും; കാത്തിരിക്കുന്നത് എക്കാലത്തേയും മികച്ച റെക്കോര്‍ഡ്