Asianet News MalayalamAsianet News Malayalam

തിരികെ കയറി ഹാര്‍ദിക് പാണ്ഡ്യയും; പിടിമുറുക്കി കിവീസ്

നാല് വിക്കറ്റിന് 24 റണ്‍സെന്ന നിലയില്‍ പരുങ്ങിയ നീലപ്പടയെ ബിഗ്ഹിറ്റര്‍മാരായ ഋഷഭും ഹാര്‍ദിക്കും സ്വന്തം ശെെലി പോലും മാറ്റിയാണ് മുന്നോട്ട് നയിച്ചെങ്കിലും ഇരു താരങ്ങള്‍ക്കം അധിക നേരം പിടിച്ച് നില്‍ക്കാന്‍ സാധിക്കാതായതോടെയാണ് ഇന്ത്യയുടെ നില പരുങ്ങലില്‍ ആയത്

ind vs nz semi live updates india lost 6 wickets
Author
Manchester, First Published Jul 10, 2019, 6:01 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ ആദ്യ സെമി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട് ഇന്ത്യ. ആറ് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് വിജയം നേടണമെങ്കില്‍ എം എസ് ധോണിയില്‍ നിന്ന് ഒരു മിന്നുന്ന ഇന്നിംഗ്സ് തന്നെ പിറക്കണം. കളി പുരോഗമിക്കുമ്പോള്‍ 33 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ്  എന്ന നിലയിലാണ് ഇന്ത്യ.

ധോണിക്കൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസില്‍. നാല് വിക്കറ്റിന് 24 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ബിഗ്ഹിറ്റര്‍മാരായ ഋഷഭും ഹാര്‍ദിക്കും സ്വന്തം ശെെലി പോലും മാറ്റിയാണ് മുന്നോട്ട് നയിച്ചെങ്കിലും ഇരു താരങ്ങള്‍ക്കം അധിക നേരം പിടിച്ച് നില്‍ക്കാന്‍ സാധിക്കാതായതോടെയാണ് ഇന്ത്യയുടെ നില പരുങ്ങലില്‍ ആയത്.

മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. സാഹചര്യങ്ങള്‍ മുതലാക്കി ന്യൂസിലന്‍ഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും (1) വീണു.

ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി. അധികം വെെകാതെ രാഹുലിനെയും (1) മാറ്റ് ഹെന്‍‍റി ലാഥമിന്‍റെ കെെകളില്‍ എത്തിച്ചു.

അല്‍പം നേരം ചെറുത്ത് നിന്നെങ്കിലും ഹെന്‍‍റിയുടെ പന്തില്‍ ബാറ്റ് വച്ച് കാര്‍ത്തിക് (6) ജിമ്മി നീഷാമിന്‍റെ അത്ഭുത ക്യാച്ചില്‍ തിരികെ മടങ്ങി. ശ്രദ്ധയോടെ സ്വയം നിയന്ത്രിച്ച് മുന്നേറിയ പന്തിനെ സാന്‍റനര്‍ കൃത്യമായി പദ്ധതി ഒരുക്കി വീഴ്ത്തുകയായിരുന്നു.

56 പന്തില്‍ 32 റണ്‍സാണ് ഋഷഭ് അടിച്ചത്. പിന്നാലെ റണ്‍സ് കണ്ടെത്താനാകാതെ പോയതോടെ സാന്‍ററുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കി ഹാര്‍ദിക്കും (32) കൂടാരം കയറി. നേരത്തെ, മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍  ന്യൂസിലന്‍ഡ് മുട്ടുമടക്കുകയായിരുന്നു.

ഇന്ത്യന്‍ പേസ്-സ്പിന്‍ കൂട്ടുകെട്ടുകള്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ പിന്നീട് 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്. കിവീസിനായി നായകന്‍ കെയ്ന്‍ വില്യംസണും (67), റോസ് ടെയ്‍ലറും (74) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Follow Us:
Download App:
  • android
  • ios