Asianet News MalayalamAsianet News Malayalam

രക്ഷാപ്രവര്‍ത്തനം നടത്തി മാത്യൂസും തിരിമാനെയും; ഭേദപ്പെട്ട സ്കോര്‍ ലക്ഷ്യമിട്ട് ലങ്ക

പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു

india vs srilanka live updates srilanka batting 35 overs
Author
Leeds, First Published Jul 6, 2019, 5:32 PM IST

ലീഡ്ഡ്: ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ആദ്യം പകച്ചുവെങ്കിലും മധ്യ ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് ശ്രീലങ്ക. നാല് വിക്കറ്റ് നഷ്ടമായ ശേഷം ഒന്നിച്ച ഏയ്ഞ്ചലോ മാത്യൂസും ലഹിരു തിരിമാനെയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് ലങ്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. 76 പന്തുകളില്‍ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

കളി പുരോഗമിക്കുമ്പോള്‍ 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന  നിലയിലാണ് ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്ര വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ ലീഡ്സില്‍ കണ്ടത്.

തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. 17 പന്തില്‍ 10 റണ്‍സുമായാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മടങ്ങിയത്.

മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ കുറിച്ചത്. അടുത്ത ഊഴം മെന്‍ഡിസിന്‍റെ ആയിരുന്നു. ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണിയുടെ സ്റ്റംപിംഗിലാണ് മെന്‍ഡിസ് പുറത്തായത്.

പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios