Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്: 22കാരനായി 45കാരന്റെ ഒരു വര്‍ഷം നീണ്ട ചാറ്റ്, നഗ്നചിത്രം പകര്‍ത്തി

ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പതിനാറുകാരിയുമായി ഇയാള്‍ സൗഹൃദത്തിലായി ചാറ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍കൈവശപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്.
 

45 year old man arrested for girl's Suicide case in koottanad
Author
Koottanad, First Published Jun 28, 2021, 11:35 PM IST

കൂറ്റനാട്(പാലക്കാട്): കൂറ്റനാട് ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 45കാരന്‍ അറസ്റ്റില്‍. കൊച്ചിന്‍യൂണിവേഴ്‌സിറ്റിക്കടുത്തുള്ള കൈപ്പിടിയില്‍ ദിലീപ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പതിനാറുകാരിയുമായി ഇയാള്‍ സൗഹൃദത്തിലായി ചാറ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍കൈവശപ്പെടുത്തി

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാപ്രേരണാകുറ്റം, ഐടി ആക്ട് , പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ 21നാണ് കുട്ടി ആത്മഹത്യ ചെയ്തത്. തനിക്ക് 22 വയസ്സാണെന്നും സെന്റ് ആല്‍ബര്‍ട്ടിലെ വിദ്യാര്‍ത്ഥിയാണെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ കുട്ടിയുമായി അടുത്തത്.

ബന്ധുവായ 24കാരന്റെ ചിത്രമുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മാതാപിതാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സുഹൃത്തിനെക്കൊണ്ട് പെണ്‍കുട്ടിയുമായി സംസാരിപ്പിച്ചു. ഒരു വര്‍ഷത്തോളം ചാറ്റ് ചെയ്ത ശേഷമാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios