കോഴിക്കോട് വടകരയിൽ ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കഴാഴ്ചയാണ് സംഭവം. 3 മണിക്ക് കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്.
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിന് പ്രേരണ നൽകിയതിന് രണ്ടാനമ്മക്കെതിരെയും പൊലീസ് കേസ് എടുത്തു. കഴിഞ്ഞ തിങ്കഴാഴ്ചയാണ് സംഭവം. 3 മണിക്ക് കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്. വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോൻ എന്ന ആൾക്കെതിരെയാണ് വടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ കഴുത്തിന് പിടിച്ച് മർദിച്ചെന്നും ടോർച്ച് കൊണ്ടും കൈ കൊണ്ടും അടിച്ച് കുട്ടിയെ പരിക്കേൽപിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ, ബാലനീതി വകുപ്പുകൾ പ്രകാരമാണ് കേസ്.

