എറണാകുളം പുല്ലുവഴിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 44 വർഷം തടവ്
മകളെയും നാല് വയസ്സുള്ള ആൺകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ച കേസിൽ വിവിധ വകുപ്പുകളായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
എറണാകുളം: അഞ്ചുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും പതിനൊന്ന് ലക്ഷം രൂപ പിഴയും. പെരുമ്പാവൂര്‍ പോക്സോ കോടതിയാണ് പുല്ലുവഴി സ്വദേശി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മകളെയും നാല് വയസ്സുള്ള ആൺകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ച കേസിൽ വിവിധ വകുപ്പുകളായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2018 നവംബറിലാണ് കേസിന് ആസ്‍പദമായ സംഭവം. മക്കളെ ഇയാൾ ഉപദ്രവിക്കുന്ന വിവരം നാട്ടുകാരാണ് ശിശുക്ഷേമ സമിതിയെ അറിയിച്ചത്. സമിതിയുടെ നിർദേശപ്രകാരം കേസെടുത്ത പൊലീസ് കുട്ടികളെ ശിശുഭവനിലേക്ക് മാറ്റിയിരുന്നു.