നവംബർ 12ന് ദിപാവലി ദിവസം തോക്കിന്‍ മുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കി പുത്രവധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നത്.

മൊറാദാബാദ്: മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ഡോക്ടറായ പുത്രവധുവിനെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കി പുത്രവധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നത്.

തടഞ്ഞു വച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുടെ ഇളയമകനായ ഭർത്താവിനുമെതിരെയാണ് വനിതാ ഡോക്ടർ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. സംഭവത്തിൽ ഇനിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നവംബർ 12ന് ദിപാവലി ദിവസം തോക്കിന്‍ മുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഇതിന് മുന്‍പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അത് ഭർത്താവിനെയും ഭർതൃമാതാവിനേയും അറിയിച്ചിരുന്നതായുമാണ് പരാതിക്കാരി വിശദമാക്കുന്നത്. എന്നാൽ എല്ലാം ശരിയാവുമെന്നായിരുന്നു ഇരുവരും യുവതിയോട് പ്രതികരിച്ചതെന്നാണ് പരാതിയിൽ വിശദമാക്കുന്നത്. 2012ലാണ് യുവ ഡോക്ടറുടെ വിവാഹം നടക്കുന്നത്.

നാല് വർഷം മുന്‍പ് പീഡന ശ്രമം ഉണ്ടായപ്പോള്‍ മുറിയിൽ കയറി അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതി ബന്ധുക്കളെ വിവിരം അറിയിച്ചിരുന്നു. പിന്നാലെ ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മുന്നിൽ മുന്‍ ഡിവൈഎസ്പി വച്ച് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുവതി ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. സംഭവത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി നൽകിയിട്ടുണ്ടെന്ന് യു ഡോക്ടർ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം