മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.

ആദൂര്‍: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ സുബൈര്‍ ദാരിമിയെ ആണ് കാസര്‍കോട് ആദൂര്‍‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി നേരിട്ട് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അധ്യാപകന്‍ നേരത്തെ ജോലി ചെയ്ത മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍റ് ചെയ്തു. ഇയാള്‍ സബ്ജയിലിലാണ്.

മസ്കറ്റിൽ നിന്ന് കണ്ണൂരേക്ക് വന്ന വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി, എയർക്രൂവിനെതിരെ കേസ്

വയറ് വേദനയെന്ന് പറഞ്ഞു, പരിശോധിച്ചപ്പോൾ 6 മാസം ഗർഭിണി; 17കാരിയുടെ കാമുകൻ പിടിയിൽ

വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂർ: മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 15കാരന്റെ സ്വകാര്യഭാ​ഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ജൂൺ അഞ്ചിനാണ് പരാതിക്കടിസ്ഥാനമായ സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക ഇന്ന് പൊലീസിൽ നേരിട്ട് പരാതി നൽകും

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക ഇന്ന് പൊലീസിൽ നേരിട്ട് പരാതി നൽകും. ബസ്സിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവർക്കും എതിരെയാണ് പരാതി നൽകുക.

തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതി. 

ബാലരാമപുരം പൊലീസിന് ഇന്നലെ തന്നെ ഇ മെയിലായി പരാതി അയച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഇന്ന് നേരിട്ട് പരാതി നൽകുന്നത്. ഡ്രൈവർക്കെതിരെ കെഎസ്ആർടിസി മാനേജ്മെന്റിനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു.

Read more: 18കാരിയെ രണ്ടുപേർ ബലാത്സം​ഗം ചെയ്ത് ലൈവ് വീഡിയോ സുഹൃത്തിന് അയച്ചു; അന്വേഷണവുമായി പൊലീസ്

നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.