ലേഖയും വൈഷ്ണവിയും എരിഞ്ഞടങ്ങുമ്പോഴും അവശേഷിച്ച കത്ത്; ദുരൂഹത നീക്കിയ വാക്കുകള്‍ ഇങ്ങനെ
ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകൾ വൈഷ്ണവിയും വീടിനുള്ളിൽ തീ കൊളുത്തിയത്. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.
തിരുവനന്തപുരം: ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകൾ വൈഷ്ണവിയും വീടിനുള്ളിൽ തീ കൊളുത്തിയത്. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എല്ലാറ്റിനും കാരണം ബാങ്കിന്റെ സമ്മർദ്ദമെന്ന് മാധ്യമങ്ങളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമായിരുന്നു.
ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകൾ നീങ്ങുന്നത് ലേഖ സ്വന്തം കൈപ്പടയിൽ എഴുതി ഒട്ടിച്ചു വച്ചിരുന്ന ആ ആത്മഹത്യ കുറിപ്പിലൂടെയാണ്. ലേഖയും വൈഷ്ണവിയും എരിഞ്ഞടങ്ങുന്പോഴും ആ കത്ത് അവശേഷിച്ചു, എല്ലാത്തിനും തെളിവായി. ആ കുറിപ്പിലെ ലേഖയുടെ വാക്കുകൾ ഇപ്രകാരമാണ്.
"