കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

അതേസമയം വയനാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം സമാനമായ വാർത്ത പുറത്തുവന്നിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ വയനാട്ടിൽ ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായെന്നതാണ് സംഭവം. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ( 55 ) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. ഈ മാസം നാലാം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പഠനത്തിനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയുമായിരുന്നു പ്രതി ആദ്യം ചെയ്തത്. പിന്നീട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് മദ്രസ അധ്യാപകന്‍റെ പീഡ‍ന വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമടക്കമാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അബ്ദുള്ള മുസ്ല്യാ‍റെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി അബ്ദുള്ള മുസ്ല്യാറെ കോടതി റിമാന്‍ഡ് ചെയ്തു. ഇതേ അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കൗണ്‍സിലിംഗ് നടത്തിയേക്കും.

'വീടിന് പിന്നില്‍ മകളോടൊപ്പം കണ്ടതില്‍ പ്രകോപിതനായി'; യുവാവിനെ വെട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്