Asianet News MalayalamAsianet News Malayalam

വിവാഹ വാഗ്ദാനം നല്‍കി പീഡനം, മതം മാറ്റം പിന്നാലെ മറ്റൊരു യുവതിയുമായി വിവാഹം; പരാതിയുമായി 22കാരി

യുവാവിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് യുവാവ് സ്വന്തം സമുദായത്തില്‍ നിന്ന് വിവാഹിതനായി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്

woman files fir against a man for allegedly raping her and converting her to another religion on the pretext of marriage
Author
Bulandshahr, First Published Jul 4, 2021, 8:32 PM IST

ബുലന്ദ്ഷെഹര്‍: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയും മതംമാറ്റാന്‍ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയുടേതാണ് പരാതി. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. എസ് സി വിഭാഗത്തില്‍ നിന്നുള്ള 22കാരിയാണ് പരാതിക്കാരി. യുവാവിനെ വിവാഹം ചെയ്യാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് യുവാവ് സ്വന്തം സമുദായത്തില്‍ നിന്ന് വിവാഹിതനായത്.

ഇതോടെയാണ് യുവതി ശനിയാഴ്ച പൊലീസില്‍ പരാതിപ്പെട്ടത്. പരാതിക്കാരിയുമായി രണ്ടുവര്‍ഷമായി യുവാവ് പ്രണയത്തിലായിരുന്നുവെന്ന് ബുലന്ദ്ഷെഹര്‍ സീനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. പീഡനം, അസഭ്യം പറയല്‍, മതപരിവര്‍ത്തനം, പിന്നോക്ക വിഭാഗങ്ങളിലുള്ലവര്‍ക്കെതിരായ അക്രമം എന്നിവയ്ക്കാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios