ഭാര്യയെ തീ കൊളുത്തി കൊന്നു; ഒളിവിൽ പോയ പ്രതി ഒരു മാസത്തിന് ശേഷം പിടിയിൽ
ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു
കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസിൽ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പിടിയിലായത്. ജനുവരി 26നായിരുന്നു സംഭവം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു രാഖി. സന്ദീപ് ഒളിവിലായിരുന്നു'. മദ്യപിച്ചെത്തിയ ഭർത്താവ് സന്ദീപ് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തിന്നർ ഒഴിച്ച് തീ വെക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു. സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.