Asianet News MalayalamAsianet News Malayalam

41500 Years Old Pendant : 41500 വർഷം പഴക്കമുള്ള അലങ്കാര വസ്തു? കണ്ടെത്തലിൽ അമ്പരന്ന് ​ഗവേഷകർ

41,500 വർഷങ്ങൾക്ക് മുമ്പാണ് പെൻഡന്റ് സൃഷ്ടിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. ഇത് യുറേഷ്യയിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ഏറ്റവും പഴക്കമുള്ളതാണ്. 

41500 Years old pendant found
Author
Poland, First Published Nov 30, 2021, 2:16 PM IST

മാമത്ത് ആനക്കൊമ്പിൽ കൊത്തിയെടുത്തതെന്ന് കരുതുന്ന തൂക്കിയിടുന്ന തരത്തിലുള്ള ഒരു അലങ്കാര വസ്തു(Pendant) കണ്ടെത്തി. ഇത് മനുഷ്യര്‍ നിര്‍മ്മിച്ചവയിൽ, ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്ന അലങ്കാര വസ്തുവാണ് എന്നാണ് കരുതുന്നത്. യുറേഷ്യയിലാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് കരുതുന്നത്. പോളണ്ടിലെ സ്റ്റാജ്നിയ ഗുഹ(Stajnia cave in Poland)യിൽ നിന്നാണ് 40,000 വർഷത്തിലേറെ പഴക്കമുള്ള ഈ പെൻഡന്റ് കണ്ടെത്തിയത്.

ഓവൽ ആകൃതിയിലുള്ള ഈ പെൻഡന്റ്, 4.5 സെന്റീമീറ്റർ നീളവും 1.5 സെന്റീമീറ്റർ വീതിയും ഉള്ളതാണ്. പെൻഡന്റ് വിശകലനം ചെയ്ത ടീമിനെ നയിച്ച ഇറ്റലിയിലെ ബൊലോഗ്ന സർവകലാശാലയിലെ സഹ്‌റ തലാമോ പറഞ്ഞു, "ഇത് ഹോമോ സാപിയൻസിൽ നിന്നുള്ള മനോഹരമായ പഴയ സൃഷ്ടിയാണ്, അതിശയകരമായ ആഭരണം."ഒരു പുതിയ റേഡിയോകാർബൺ ഡേറ്റിംഗ് ടെക്നിക് ഉപയോഗിച്ച്, 41,500 വർഷങ്ങൾക്ക് മുമ്പാണ് പെൻഡന്റ് സൃഷ്ടിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. ഇത് യുറേഷ്യയിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ഏറ്റവും പഴക്കമുള്ളതാണ്. 

യുറേഷ്യയിൽ മനുഷ്യർ ഇത്തരം ആഭരണങ്ങളെന്നു മുതലുപയോഗിച്ചു എന്നതിന്‍റെ ആധികാരികമായ തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകര്‍ പറയുന്നു. അതിലുള്ള ദ്വാരങ്ങളുടെ എണ്ണം കൊന്ന മൃഗങ്ങളുടെ എണ്ണമാണോ അതോ ലൂണാർ കലണ്ടറുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതാണോ എന്ന് വ്യക്തമായിട്ടില്ല എന്ന് പോളിഷ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷൻ ഓഫ് ആനിമൽസിലെ ഗവേഷകനായ ഡോ. ആദം നദചോവ്സ്കി പറയുന്നു. 

മുമ്പ് കരുതിയിരുന്നതിലും 10,000 വർഷങ്ങൾക്ക് മുമ്പ് പോളണ്ടിൽ ആധുനിക മനുഷ്യർ എങ്ങനെയായിരുന്നുവെന്ന് സ്റ്റാജ്നിയ ഗുഹയിലെ ഖനനങ്ങൾ വെളിപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios