മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു
- Home
- Election
- Election News
- ചുവന്ന് തുടുത്ത് കേരളം: നന്ദിപറഞ്ഞ് പിണറായി, അഭിനന്ദിച്ച് മോദി; കടപുഴകി യുഡിഎഫ്, ബിജെപി അക്കൗണ്ട് പൂട്ടി
ചുവന്ന് തുടുത്ത് കേരളം: നന്ദിപറഞ്ഞ് പിണറായി, അഭിനന്ദിച്ച് മോദി; കടപുഴകി യുഡിഎഫ്, ബിജെപി അക്കൗണ്ട് പൂട്ടി

കേരളത്തില്‍ ആഞ്ഞടിച്ച് ഇടത് തരംഗം. ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് പിന്നില്‍. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണുണ്ടായത്.
പിണറായി ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിക്കും, പുതിയ മന്ത്രിസഭ തീരുമാനിക്കാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ്
പുത്തൻ തളിരുകൾ നെഞ്ചിലേറ്റി ഒരു കൊടുങ്കാറ്റായി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കെ സുധാകരന്‍
പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തുംവാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരുമെന്നാണ് സുധാകരന്‍ ട്വീറ്റ് ചെയ്തത്.
പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍
പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍. പത്ത് പേരും ഇടതുപക്ഷത്ത് നിന്ന്.
സത്യപ്രതിജ്ഞ നാളെ ഇല്ല; കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍
സത്യപ്രതിജ്ഞ നാളെ ഇല്ലെന്ന് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ 12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ 12 മണിക്ക് ഗവർണറെ കാണും; രാജി സമർപ്പിയ്ക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം
സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ
സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ. ചൊക്ലി, പാനൂര്‍, കൊളവല്ലൂർ, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അരിതാ ബാബുവിന്‍റെ ബൂത്തിൽ പ്രതിഭയ്ക്കു 63 വോട്ടിന്‍റെ ലീഡ്
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്‍റെ ബൂത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭയ്ക്ക് 63 വോട്ടിന്‍റെ ലീഡ്. ദേവികുളങ്ങര പഞ്ചായത്തിലെ 3-ാം വാർഡിലെ ബൂത്തായ 127ാം നമ്പർ ബൂത്തിലാണ് പ്രതിഭക്കു മുൻതൂക്കം ലഭിച്ചത്. പ്രതിഭയക്ക് 227വോട്ടും അരിത 162 വോട്ടും ആണ് ലഭിച്ചത്. ഈ ബൂത്ത് നിലനിൽക്കുന്ന വാർഡ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ .പി ക്കായിരുന്നു വിജയം ഇപ്പോൾ കിട്ടിയതാകട്ടെ 12 വോട്ടും
സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി; പാലാ മുൻസിപ്പാലിറ്റിയിലും കാപ്പന് ലീഡ്
ജോസ് കെ മാണി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍റെ തേരോട്ടം. സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി നേരിട്ടു. ജോസ് വിഭാഗം ഭരിക്കുന്ന പാലാ മുൻസിപ്പാലിറ്റിയിലും 1900 വോട്ടിന് കാപ്പൻ ലീഡ് ചെയ്തു.
പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ നേടിയത് 1753 വോട്ട്
ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ 1753 വോട്ട് നേടി. 50123 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്.
റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം
റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. വിവിപാറ്റ് എണ്ണുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പ്രവർത്തകർ തമ്മിൽ തല്ലി. പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യമാണുള്ളത്. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ മാത്യു ടി തോമസിന് തുടർച്ചയായ നാലാം ജയമാണ് നേടാനായത്.
ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി
ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി. നാലു പതിറ്റാണ്ടുകൾ ശേഷമാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിനുള്ള അഗീകാരമാണ് ഈ വിജയമെന്നും കെസിബിസി.
പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം; 5 മണ്ഡലങ്ങളും നില നിർത്തി
പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ തുടർച്ചയായ നാലാം ജയവുമായി മാത്യു ടി തോമസ്
പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് കെ ബാബു
യുഡിഎഫ് നേതൃത്വത്തിനെതിരെ കെ ബാബു. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്ന് കെ ബാബു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ ബാബു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജുമായി ഇഞ്ചോടിഞ്ച് പോരാടി വിജയിച്ച ശേഷമാണ് കെ ബാബുവിന്‍റെ പ്രതികരണം. ഇടത് തരംഗത്തിലും തൃപ്പൂണിത്തുറയിൽ വിജയിക്കാനായി.ബിജെപി വോട്ട് കിട്ടിയിട്ടില്ല.പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ ബാബുവിന്‍റെ വിജയം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുവെന്നും കെ ബാബു അവകാശപ്പെട്ടു.
റാന്നിയിൽ ജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ
റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയം ഉറപ്പിച്ചു. റാന്നിയില്‍ മൂന്ന് ബൂത്തിലെ വിവി പാറ്റ് കൂടി എണ്ണാൻ ഉണ്ട്
പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം
പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം. 21301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ഡി സതീശന്‍റെ ജയം.
മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ജനവികാരം മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി.
ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ജയിച്ചു; എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബൂത്തിലും വിജയം
ഉദുമയിൽ 13022 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു ജയിച്ചു. ഇരട്ടക്കൊലപാതകം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തിൽ എല്‍ഡിഎഫ് 1050 വോട്ടുകളുടെ ലീഡാണ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ബൂത്തിൽ യുഡിഎഫിന് 86 ഉം എല്‍ഡിഎഫിന് 362 വോട്ടും.
കേരളം വർഗീയതയുടെ വിളനിലം അല്ല; അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്: മുഖ്യമന്ത്രി
കേരളം വർഗീയതയുടെ വിളനിലം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി മഹാവിജയം ഉണ്ടാകും എന്നതരത്തിൽ അവകാശവാദം ഉന്നയിച്ചു. ഗവൺമെന്‍റ് രൂപീകരിക്കുന്ന നില ഉണ്ടാകും എന്ന് വരെ പറഞ്ഞു. കുറേ സീറ്റുകൾ നേടുമെന്ന ധാരണ പരത്താൻ നോക്കി. വാശിയോടെ ബിജെപിയെ നല്ല നിലയിൽ എത്തിക്കാനുള്ള ശ്രമം ആ പാർട്ടി നടത്തി. പ്രധാനമന്ത്രിയടക്കം കേരളത്തിൽ വലിയ തോതിൽ സമയം ചെലവഴിച്ചു. പണവും ചെലവഴിച്ചു. പണം ധാരാളം ഉണ്ടായാലുള്ള വിഷമവും പിന്നീട് തെളിയിച്ചു. അവർ യഥാർത്ഥ നില എന്താണെന്ന് തിരിച്ചറിയേണ്ട സമയം ആയി. മറ്റു ചില സംസ്ഥാനങ്ങളിൽ സംഘപരിവാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. യു ഡി എഫ് നാടിൻ്റെ പ്രശ്നങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം നിന്നില്ല. അവരുയർത്തിയ മുദ്രാവാക്യം ജനം തള്ളിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
മൂവാറ്റുപുഴയില്‍ മാത്യു കുഴൽനാടന് ജയം
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 5976 വോട്ടുകൾക്ക് വിജയിച്ചു
ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു;വിജയം നാട്ടിലെ ജനങ്ങളുടെ വിജയം: പിണറായി വിജയന്‍
ഇന്നത്തെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്‍റെ നേരവാകാശികൾ ജനങ്ങൾ. ഉറപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു.കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം എന്ന് പറഞ്ഞത് ശരിയായി വന്നു. കൂടുതൽ വിലയിരുത്തൽ പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികൾ വന്നപ്പോൾ ജനങ്ങൾ പൂർമായും എൽ ഡി എഫിനൊപ്പം നിന്നു.5 വർഷത്തെ പ്രവർത്തനത്തിന് അംഗീകാരം കിട്ടി.ജനങ്ങള് ഇനിയും ഒപ്പമുണ്ടാകും എന്നതാണ് ജനവിധി.തെരഞ്ഞെടുപ്പ് വന്നപ്പോൾ നാടിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി.