മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതിഷേധം. പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മൂന്ന് ബൂത്തുകളിലായി ഏഴ് വോട്ടർമാർക്ക് അവസരം നിഷേധിച്ചെന്നായിരുന്നു പരാതി. ചർച്ചയ്ക്കൊടുവിൽ റീ പോളിംഗിന് ശുപാർശ ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
- Home
- Election
- Election News
- 74.02 % കേരള @2021; വടക്ക് പോളിങ് കനത്തു, കോഴിക്കോട് മുന്നിൽ, മഞ്ചേശ്വരം കുതിച്ചു; പത്തനംതിട്ട കിതച്ചു | LIVE
74.02 % കേരള @2021; വടക്ക് പോളിങ് കനത്തു, കോഴിക്കോട് മുന്നിൽ, മഞ്ചേശ്വരം കുതിച്ചു; പത്തനംതിട്ട കിതച്ചു | LIVE

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചപ്പോൾ 74.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ്
മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതി; പ്രതിഷേധം അവസാനിച്ചു
കണ്ണൂർ കടവത്തൂരിൽ ലിഗ്-സിപിഎം സംഘർഷം, ലീഗ് പ്രവർത്തകന് വെട്ടേറ്റു
വോട്ടെടുപ്പിന് പിന്നാലെ കോഴിക്കോട് കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം ലീഗ് സംഘർഷം. ലീഗ് പ്രവർത്തകന് കാലിന് വെട്ടേറ്റു. ഗുരുതരമായ പരിക്കുമായി മൻസൂർ എന്നയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഓപ്പൺ വോട്ട് തർക്കത്തിന് പിന്നാലെ ആയിരുന്നു സംഘർഷം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ സംഘമായി എത്തി ബോംബെറിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരിയിൽ പോളിങിൽ വൻ കുറവ്
ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ പോളിങ് ശതമാനം വൻ കുറവ്. കണ്ണൂർ ജില്ലയിൽ ശരാശരി 77.73 ശതമാനം പോളിംഗ് നടന്നപ്പോൾ തലശ്ശേരി മണ്ഡലത്തിൽ 73.93 ശതമാനം മാത്രമാണ് പോളിങ്. തലശ്ശേരിയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൂത്തുകളിൽ ആളുകൾ നന്നെ കുറവായിരുന്നു. മനസാക്ഷി വോട്ടിനാണ് നേതൃത്വം ആഹ്വാനം നൽകിയതെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചെന്ന് കരുതാം.
പരിശ്രമം പാഴാവില്ലെന്ന് പിണറായി വിജയൻ
പോളിങ് അവസാനിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശ്രമം വെറുതെയാകില്ലെന്ന് പിണറായി പറഞ്ഞു. തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ടുപോകാമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു. പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം; കോൺഗ്രസ് പ്രതിഷേധം
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. വീട് ആക്രമിച്ച പ്രതിയെ വിട്ടയിച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുന്നു. ആറാട്ട് പുഴ മണ്ഡലം പ്രസിഡൻ്റ് രാംജഷ് കുട്ടനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബ്ലോക്ക് സെക്രട്ടറി നൗഫലിനെതിരെയും ആക്രമണം സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.
യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല
യു.ഡി.എഫ് ഐതിഹാസികമായ വിജയം യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലയുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലനേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു
കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചെന്നാരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രതിഷേധം
കൊവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിക്ഷേധം. മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ വോട്ട് നിക്ഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം.
തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ
തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം.സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെ തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നുവെന്നും സുധാകരൻ പറഞ്ഞു.
കൊവിഡ് രോഗിയെ പിപിഇ കിറ്റണിയിക്കാതെ ബൈക്കിൽ പോളിങ്ങിനെത്തിച്ച് കോൺഗ്രസ് പഞ്ചായത്തംഗം, തിരിച്ചയച്ചു
കണ്ണൂർ മണ്ഡലം മുണ്ടേരി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് മെമ്പർ ലാദൻ റഷീദ് കോവിഡ് പോസിറ്റീവ് ആയ രോഗിയെയും കൊണ്ട് പിപിഇ കിറ്റ് ഇടാതെ പോളിംഗ് സ്റ്റേഷനിൽ ബൈക്കിൽ എത്തി. എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഇവർ തിരിച്ചു പോയി.
മഞ്ചേശ്വരത്തെ ഒരു ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി
മഞ്ചേശ്വരം കന്യാലയിലെ 130 നമ്പർ ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബിജെപി ആരോപണം.
കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്
കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്. 76.61 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. കാസർകോട് 70.59 %, ഉദുമ-75.28 %, കാഞ്ഞങ്ങാട്- 74.14 %, തൃക്കരിപ്പൂർ- 76.46 എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് നിരക്ക്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിങ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകുന്നേരം ഏഴു മണിയോടെയാണ് അവസാനിച്ചത്.അന്തിമ കണക്കുകൾ പുറത്തുവരാനിരിക്കെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നെടുങ്കണ്ടത്ത് ബിജെപി നേതാവിനെതിരെ കേസ്
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ്. സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ
റെക്കോഡ് പോളിങ്ങിലേക്ക് മഞ്ചേശ്വരം
കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ മഞ്ചേശ്വരം, 2016ലെ റെക്കോഡ് പോളിംഗ് ശതമാനത്തിലേക്ക് നീങ്ങുകയാണ്.
2016ൽ 76.31
ഇപ്പോൾ 76.06
പാറക്കടവിൽ കള്ളവോട്ടിന് ശ്രം, പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു
ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ കള്ള വോട്ടിന് ശ്രമം. പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ 44ാം നമ്പർ ബൂത്തിലാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന പൊന്നക്കോട്ട് മുഹമ്മദിന്റെ വോട്ട് ചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്. തിരിച്ചറിയൽ കാർഡ് ഇയാളിൽ നിന്ന് വാങ്ങി പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയത് വ്യാജ വോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്തു.പിണറായി ആർസി അമല സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടർ അറിയാതെ വോട്ട് പോസ്റ്റലായി ചെയ്തെന്ന് പരാതി
അമ്പലപ്പുഴ മണ്ഡലത്തിലെ 62-ാം ബൂത്തായ തിരുവമ്പാടി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ദിലീഷിൻ്റെ വോട്ട് പോസ്റ്റൽ വോട്ടായി മറ്റാരോ ചെയ്തു. പകരം വോട്ട് ചെയ്യണമെന്ന ആവശ്യവും പോളിംഗ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സ്ഥലത്ത് തർക്കം രൂക്ഷം.
തിരുവനന്തപുരം കള്ളിക്കാട് 22 ആം ബൂത്തിൽ കള്ളവോട്ടിന് ശ്രമം
കള്ളിക്കാട് സ്വദേശി ബൈജുവിന് പകരം മറ്റൊരാൾ വോട്ട് ചെയ്യാൻ ശ്രമിച്ചു. തന്റെ നമ്പർ വിളിക്കുന്നത് കേട്ട് യഥാർത്ഥ വോട്ടർ പരാതിയുമായി എത്തിയതോടെ കള്ളവോട്ട് ശ്രമം തടഞ്ഞു. തുടർന്ന് യഥാർത്ഥ വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. കള്ളവോട്ട് ചെയ്യാൻ വന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പ്രസൈഡിങ്ങ് ഓഫീസർ തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്.
അഴീക്കോട് അസഭ്യവർഷം നടത്തിയത്, വിജലൻസ് കേസ് കൊടുത്ത പപ്പൻ മാഷിന്റെ നേതൃത്വത്തിലെന്ന് ഷാജി
അഴീക്കോട് മീൻകുന്ന് സ്കൂളിൽ അസഭ്യവർഷം നടത്തിയത് തനിക്കെതിരെ വിജിലൻസ് കേസ് കൊടുത്ത പപ്പൻ മാഷിൻ്റെ നേതൃത്വത്തിലെന്ന് കെഎം ഷാജി . കായികമായി അക്രമിച്ച് ശരിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായി നേരിടുമെന്ന് ഷാജി .