Asianet News MalayalamAsianet News Malayalam

'ടേം വഴി ആരെയും ഒഴിവാക്കിയതല്ല, ശബരിമലയിൽ കടകംപള്ളിയുടെ ഖേദം എന്തിനെന്നറിയില്ല', മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് വരുന്നു. ആദ്യലാപ്പിൽ മുന്നിലോടി, സ്ഥാനാർത്ഥി നിർണയം ആദ്യം പൂർത്തിയാക്കി, പ്രചാരണം തുടങ്ങി മുന്നിലാണ് ഇടതുമുന്നണി. സ്വന്തം മണ്ഡലത്തിൽ നിന്ന് തുടങ്ങി കേരളപര്യടനത്തിലാണ് പിണറായി. ആ യാത്രയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിന് പിണറായി നൽകുന്ന പ്രത്യേക അഭിമുഖം. . 

kerala assembly elections 2021 cm pinarayi vijayan interview sindhu sooryakumar
Author
Thrissur, First Published Mar 20, 2021, 2:38 PM IST

തെരഞ്ഞെടുപ്പ് വരുന്നു. ആദ്യലാപ്പിൽ മുന്നിലോടി, സ്ഥാനാർത്ഥി നിർണയം ആദ്യം പൂർത്തിയാക്കി, പ്രചാരണം തുടങ്ങി മുന്നിലാണ് ഇടതുമുന്നണി. സ്വന്തം മണ്ഡലത്തിൽ നിന്ന് തുടങ്ങി കേരളപര്യടനത്തിലാണ് പിണറായി. ആ യാത്രയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിന് പിണറായി നൽകുന്ന പ്രത്യേക അഭിമുഖം. തത്സമയം. 

ചോദ്യം: 2016 ലെ തെരഞ്ഞെടുപ്പിന് മുൻപ് ധർമ്മടത്ത് പാർട്ടി ഓഫീസിൽ വന്ന് അഭിമുഖം എടുത്തിരുന്നു. അന്ന് പിണറായി തന്നെ മുഖ്യമന്ത്രിയാകുമോയെന്ന ചർച്ചകളുണ്ടായിരുന്നു. ഇപ്പോൾ തുടർഭരണം എന്ന നിലയിൽ പോകുന്നു... വ്യക്തിയെന്ന നിലയിൽ എന്താണ് മനസിലുള്ളത്?

ഉത്തരം - ജനം പ്രത്യേക വികാരത്തിലാണ് കാര്യങ്ങൾ കാണുന്നത്. ആരംഭത്തിൽ തന്നെ ജനം വലിയ ആവേശത്തിലാണ്. പങ്കെടുത്ത പരിപാടികളിലൊക്കെ വലിയ ജനപങ്കാളിത്തമാണ്. മുൻപ് അത്രത്തോളം ആളുകൾ അവസാന ഘട്ടത്തിൽ പോലും ചിലയിടത്ത് ഉണ്ടായിട്ടില്ല. ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നവരും അല്ലാത്തവരും അതിലുണ്ട്. അതിന്റെ ഭാഗമായാണ് വൻ കൂട്ടായ്മ വരുന്നത്.

ചോദ്യം - ക്യാപ്റ്റൻ എന്ന വിളിയെക്കുറിച്ച്?

ഉത്തരം - ക്യാപ്റ്റൻ എന്ന വിളി ആളുകൾ ഇത്തരം ഘട്ടങ്ങളിൽ ആവേശം കൂടി നൽകുന്ന ചില വിശേഷണങ്ങൾ മാത്രമാണ്. ഇവിടെ നാടിന്റെ വികസനത്തിനും പുരോഗമനത്തിനും വേണ്ടി സ്വീകരിച്ച നടപടികൾ, ജനക്ഷേമത്തിന് വേണ്ടി സ്വീകരിച്ച നടപടികൾ, ഇതോടൊപ്പം നാടിന് ഈ കാലയളവിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളുണ്ട്. ഓഖി, നിപ്പ, പ്രളയം, കൊവിഡ് എല്ലാം നാടിനെ തകർത്തു. അത്തരം ദുരന്തങ്ങളുണ്ടായിട്ടും വികസന പ്രവർത്തനം സ്തംഭിച്ചില്ല. ഇത്തരം ദുരന്തം ഉണ്ടായാൽ ക്ഷാമവും പട്ടിണിയും ദുരിതവും നാട്ടിലുണ്ടാകും. എന്നാൽ അതൊഴിവാക്കാൻ സർക്കാർ എന്തൊക്കെ ചെയ്തെന്ന ബോധ്യം ജനങ്ങൾക്കുണ്ട്.

ചോദ്യം - വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുന്നു. ഇതിനൊക്കെ സോഴ്സ് എവിടെ നിന്നാണ്?

ഉത്തരം - ഇതിന്റെ വിശദാംശം പരിശോധിക്കേണ്ടതാണ്. നാട്ടിൽ പെൻഷന് സാധാരണ ഗതിയിൽ അർഹരായിരിക്കുന്ന ഒരു വിഭാഗം ഉണ്ട്. നാട്ടിൽ വലിയൊരു വിഭാഗം മറ്റ് പെൻഷൻ വാങ്ങുന്നവരാണ്. അതിനാൽ തന്നെ ചെറിയൊരു വിഭാഗം വീട്ടമ്മമാർ മാത്രമേ പെൻഷൻ വാങ്ങാനുണ്ടാവൂ. സൗജന്യം അർഹതപ്പെട്ടവർക്ക് ലഭിക്കുകയെന്നത് ആവശ്യമാണ്. കേരളത്തിൽ ദുരന്തങ്ങൾ വന്നപ്പോൾ പട്ടിണിയില്ലാതിരുന്നത് നാം ആ ഘട്ടത്തിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടെടുത്തത് കൊണ്ടാണ്.

ചോദ്യം - മുതിർന്നവരെ മാറ്റി പുതിയ ആളുകൾ സ്ഥാനാർത്ഥികളായി വരുന്നു. അടുത്ത തവണ അത് സിഎമ്മിന് ബാധകമാവില്ലേ?

ഉത്തരം - അത് എനിക്ക് നേരത്തെ ഭാഗമായിരുന്നു. ഞാൻ രണ്ട് തവണ മത്സരിച്ച് പിന്നീട് മാറി നിന്നു. അത് കഴിഞ്ഞ് വീണ്ടും മത്സരിച്ച് മാറി നിന്നിരുന്നു. ഞാനായിട്ട് ആലോചിക്കേണ്ട കാര്യമല്ല. പാർട്ടി ആലോചിക്കേണ്ട കാര്യമാണ്.

ചോദ്യം - മുതിർന്നവരെ വെട്ടിനിരത്തിയെന്നൊക്കെയാണ് ആരോപണം.

ഉത്തരം - മുതിർന്നവർ ഇല്ലെന്ന് പറയുന്നത് ദോഷൈകദൃക്കുകൾ. പൊതുവിൽ ഒരു തത്വമുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. അവരെ ഒഴിവാക്കിയതല്ല. അവർ പാർട്ടിയിലെ പ്രധാനികളാണ്. അത് പിന്നീട് ഒരു കാലത്ത് വീണ്ടും വരും.

ചോദ്യം - കുറ്റ്യാടിയിൽ ജനവികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ലയെന്ന് തോന്നുന്നോ?

ഉത്തരം - കുറ്റ്യാടിയിലേത് മുന്നണി സംവിധാനം വരുമ്പോഴുള്ള ചില കാര്യങ്ങളാണ്. മുന്നണിയിൽ ഒരു പാർട്ടി വരുമ്പോൾ സീറ്റ് നൽകണം. ജോസ് കെ മാണിക്ക് അമിത പ്രാധാന്യം നൽകിയെന്ന് കാണാനാവില്ല. അവർ നല്ല പോലെ ജനസ്വാധീനം ഉള്ള പാർട്ടിയാണ്. അവർക്ക് സ്വാധീനം ഇല്ലാത്ത ചില സീറ്റുകൾ നൽകേണ്ടി വന്നു. അവർ അവിടുത്തെ പ്രശ്നം കണ്ടപ്പോൾ ഇത്തവണ അവിടെ വേണ്ട എന്ന നിലപാട് വിശാല മനസ്കതയോടെ സ്വീകരിച്ചു.

ചോദ്യം - കെ എം മാണിയുടെ പാർട്ടിക്ക് അമിത പ്രാധാന്യം നൽകിയോ?

ഉത്തരം - കെഎം മാണിയുടെ പാർട്ടിക്ക് വേണ്ടിയല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടിയാണ് വോട്ട് ചോദികഗ്കുന്നത്. കെഎം മാണി ഇടതുപക്ഷ മുന്നണിയുടെ നയം സ്വീകരിച്ച് വരികയായിരുന്നു. അവർ തന്നെ എൽഡിഎഫിന്റെ നയത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് യാതൊരു പ്രയാസവുമില്ല. 

ചോദ്യം - എൻഎസ്എസുമായി അകൽച്ചയിലാണോ?

ഉത്തരം - എൻഎസ്എസിന്റെ പ്രശ്നം അവർ, അടിസ്ഥാനപരമായി അവർക്ക് ചില നിലപാടുകളുണ്ട്. ആ വിഭാഗത്തിന് ആകെ ഞങ്ങളോട് ഇന്നത് എന്ന് പറയാനാവില്ല. എൻഎസ്എസ് നേതൃത്വത്തിന് ചില പ്രശ്നങ്ങളുണ്ട്. അവർ പറയുന്നത് അംഗീകരിക്കാനാവുന്ന കാര്യം സർക്കാർ ചെയ്യും. അവരോട് പ്രത്യേകമായ അകൽച്ചയില്ല.

ചോദ്യം -  ശബരിമലയിൽ ചർച്ചയാകാമായിരുന്നു എന്ന് തോന്നുന്നോ?

ഉത്തരം - എന്ന് കാണാനാവില്ല. ഇതിൽ സുപ്രീം കോടതി വരുത്തിയ അയവാണ്. അവരത് വിശാല ബെഞ്ചിന് വിട്ടു. കുറേ മാസങ്ങളായി ശബരിമലയിൽ ഒരു പ്രശ്നവുമില്ല, ഭക്തർ പോകുന്നുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതല്ല, വിധി വിശാല ബെഞ്ചിന് വിടുകയാണ്. പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി കാണുന്നു. അതിന്റെ ഭാഗമായുണ്ടായ പ്രശ്നം കോടതി പരിഗണിച്ചു. സർക്കാരിന് വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോൾ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പൊതുവേ ബാധിക്കുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്യും. സത്യവാങ്മൂലം അല്ല കാണേണ്ടത്. കേസിന്റെ നടപടി ക്രമം കേസ് വരുമ്പോൾ ആലോചിക്കേണ്ടതാണ്. കേസിന്റെ വിധി വരുമ്പോൾ ബന്ധപ്പെട്ടവരോട് ഇക്കാര്യം ചർച്ച ചെയ്യും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ ഉയർത്തിക്കൊണ്ടുവരികയാണ് ചിലർ ശ്രമിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും ഉന്നയിച്ചതാണ്. 

ചോദ്യം - കടകംപള്ളി ഖേദം പ്രകടിപ്പിച്ചതെന്തിനാണ്?

ഉത്തരം - ശബരിമല വിഷയത്തിൽ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ ചർച്ച ചെയ്യേണ്ടതുള്ളൂ. കടകംപള്ളിയുടെ അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാവില്ല. ഞാനീ കാര്യം ചോദിച്ചിട്ടുമില്ല. 

ചോദ്യം - ബാർ തുറക്കുന്നതിലെ ഇടതുമുന്നണിയുടെ നിലപാട്, മദ്യവർജനം ഉണ്ടായോ?

ഉത്തരം - മദ്യവർജനം ഉണ്ടായോ? വർജനവും ബാറും രണ്ടാണ്. ബാറുകൾ പാടില്ലെന്ന നിലപാട് കേരളത്തിനില്ല. സമൂഹത്തിൽ മദ്യം വേണ്ട ധാരാളം പേരുണ്ട്. മദ്യം ഇല്ലാതിരിക്കുമ്പോൾ അത് മദ്യം കഴിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ പ്രശ്നം ഉണ്ടാക്കും. മദ്യ നിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ മദ്യം ഇഷ്ടം പോലെ കിട്ടുന്നുണ്ട്. കേരളത്തിൽ ബാറുകൾ വേണ്ടെന്ന് വെച്ചു. ടൂറിസം മേഖലയെ അത് ബാധിച്ചു. കേരളത്തിലെ അതേ അവസ്ഥയാണ് ശ്രീലങ്കയിൽ. ടൂറിസ്റ്റുകൾ അങ്ങോട്ടേക്ക് പോയി. മദ്യവർജനം ബോധവത്കരണമാണ്. സ്കൂളുകൾ അടക്കം കേന്ദ്രീകരിച്ച് ബോധവത്കരണത്തിന് ശ്രമിച്ചു. ബാർ എന്നത് ടൂറിസ്റ്റുകൾക്ക് പോയി കഴിക്കാനുള്ള ഒരിടം കൂടിയാണ്. ലോകത്ത് ഭക്ഷണത്തോടൊപ്പം അൽപ്പം മദ്യം കഴിക്കുകയെന്ന ശീലക്കാരാണ്. അവർ കേരളത്തിലേക്ക് വരുമ്പോൾ ഈ സൗകര്യം കൂടിയേ തീരൂ.

ചോദ്യം - മുന്നാക്കസംവരണത്തെക്കുറിച്ച്

ഉത്തരം - നേരത്തെ മുതൽ സംവരണത്തിൽ കൃത്യമായ നിലപാടുണ്ട്. സാമൂഹികമായി പിന്നോക്കം തന്നെയാണ് ഈ പിന്നാക്ക വിഭാഗങ്ങൾ. അവരെ ഇനിയും സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരണം. സംവരണേതര വിഭാഗത്തിൽ അങ്ങേയറ്റം ദരിദ്രരായ വിഭാഗത്തിന് നിശ്ചിത ശതമാനം സംവരണം കൊടുക്കണം. അതിന് ഭരണഘടനാ ഭേദഗതി വരണം. ദേവസ്വം ബോർഡിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടായപ്പോൾ ഇത് നടപ്പിലാക്കാൻ ശ്രമിച്ചു. ഇതിന് ശേഷം ഭരണഘടനാ ഭേദഗതി വരുത്തി. ഇത് സംവരണ വിഭാഗത്തിന് ദശാംശത്തിന്റെ കുറവ് പോലും വരുത്തില്ല. ഇത് സംവരണ വിഭാഗങ്ങളുടേതിൽ നിന്ന് അല്ല ഈ സംവരണം. അതിന് പുറമെയുള്ള വിഭാഗത്തിൽ നിന്നാണ്.

ചോദ്യം - സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായില്ലേ?

ഉത്തരം - ശിവശങ്കരൻ ഉദ്യോഗസ്ഥനെന്ന നിലയിൽ കാര്യങ്ങൾ കൃത്യമായിരുന്നു. അദ്ദേഹത്തിന് ചിലരോട് സൗഹൃദമുണ്ടായിരുന്നു. ആ നിലയ്ക്കാണ് അവർ ജോലി കൊടുത്തത്. മറ്റ് കാര്യങ്ങളിൽ അന്വേഷണ ഏജൻസികളാണ് കണ്ടെത്തേണ്ടത്. അവരുടെ കൈയ്യിലെ തെളിവ് എന്റെ കൈയ്യിൽ ഇല്ല. വടക്കാഞ്ചേരിയിലെ പ്രശ്നം ലൈഫ് മിഷന്റെ ആകെ പ്രശ്നം. ശിവശങ്കറിന്റെ പ്രശ്നം അന്വേഷണ ഏജൻസികൾ മനസിലാക്കട്ടെ. അദ്ദേഹം സൗഹൃദത്തിന്റെ ഭാഗമായി എത്രത്തോളം നീങ്ങിയെന്ന കാര്യം അറിയില്ല. 

കേന്ദ്ര അന്വേഷണ ഏജൻസി ഏത് വഴിക്ക് പോകുമെന്ന് കുറച്ച് കണ്ടിട്ട് കാര്യമില്ല. അവർ പലേ വഴിക്ക് പോകും. എന്റെ ബോധ്യം അവർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നുപോയ കാര്യങ്ങൾ അറിയിച്ചില്ല എന്നത് വസ്തുതയാണ്. എന്ത് നടപടി സ്വീകരിച്ചുവെന്ന് പരസ്യമായി പറയേണ്ടതില്ല. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സ്വർണക്കടത്തും ഡോളർ കടത്തുമൊക്കെ അതിന്റെ പങ്കാളിത്തത്തെ കുറിച്ച് ആരോപണം വരുന്നത്.

കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണ ഏജൻസികൾ കടക്കില്ല. അതിനിയും വ്യക്തമാകണം. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളറിയാതെ ഏത് ഉദ്യോഗസ്ഥനായാലും ഇത്തരം കാര്യങ്ങളിലേക്ക് കടക്കില്ല.

ചോദ്യം - മോദിയെ നന്നായി വിമർശിക്കാതിരിക്കുന്നതെന്തുകൊണ്ടാണ്?

ഉത്തരം - നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കാറുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്. മമതയ്ക്ക് മമതയുടെ രീതിയാണ്. എനിക്ക് എന്റെ രീതിയാണ്. സഹികെട്ടാൽ പറയുന്ന നിലയിലേക്കേ ഞാൻ വരാറുള്ളൂ. ആരെയും പേരെടുത്ത് പറയുന്ന നിലയിലേക്ക് പോയിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്നമാണ് ഗൗരവം. രാജ്യത്തെ മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നു. അതിന് ദോഷം വരുത്തുന്ന നടപടിയാണ് ബിജെപി ചെയ്യുന്നത്. മതനിരപേക്ഷത സംരക്ഷിഗക്കാൻ നിലകൊള്ളുന്നുവെന്ന് പറയുന്ന ചിലർ വർഗീയതയുമായി സമരസപ്പെടുന്നു. അത് വർഗീയതയ്ക്ക് പ്രോത്സാഹനമാണ്. കോൺഗ്രസ് നിലപാട് ഉദാഹരണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.

ചോദ്യം - പട്ടികയിലെ സ്ത്രീപ്രാതിനിധ്യം

ഉത്തരം - പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം പോര. അത് ഏതെങ്കിലും ഒരാൾ വിചാരിക്കുന്നതല്ല. ഇതിന് പാർട്ടിയിൽ ഒരു പ്രോസസുണ്ട്. കൂടുതൽ സ്ത്രീകൾ വരേണ്ടതുണ്ട് എന്ന് തന്നെയാണ് നിലപാട്. പൊലീസിന്റെ കാര്യത്തിൽ പൊതുവിൽ ഭംഗിയായി കാര്യങ്ങൾ പോയി. ഏറ്റവും നല്ല ക്രമസമാധാന നിലയുണ്ടായി രാജ്യത്ത്. എല്ലാവരും അത് സമ്മതിക്കുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായി. അത് പൊലീസിന്റെ ആകെ വീഴ്ചയായി കാണാനാവില്ല. അത്തരം കാര്യങ്ങളോട് ഒരു വീഴ്ചയും സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് കസ്റ്റഡി മരണങ്ങൾ സിബിഐക്ക് വിട്ടത്. ജനമൈത്രി എന്ന സംവിധാനം ഉണ്ടെങ്കിൽ തീർത്തും ജനസേവകരാവാനാവും. ആ കൂട്ടത്തിലും ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാവും. മൊത്തത്തിൽ ക്രമസമാധാനം ഭദ്രമായിരുന്നു. സ്പ്രിംക്ലർ കേസിൽ ഒരു മാഹാമാരിയുടെ ഘട്ടത്തിൽ ആശയങ്ങൾ ശേഖരിക്കുക എന്നത് പ്രധാനമായിരുന്നു. അതിന്റെ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിൽ നടപടിയെടുക്കും. 

സ്പ്രിംക്ലറിന് ശേഷം പുതിയ സാധ്യതകൾ വന്നപ്പോൾ അങ്ങോട്ടേക്ക് മാറി. എന്തെങ്കിലും ഒഴിവാക്കേണ്ടിയിരുന്നുവെന്ന തോന്നലുണ്ടായിട്ടില്ല. കുടുംബത്തിനെതിരെയടക്കം ആരോപണം ഉന്നയിക്കുന്നത് ആരാണെന്ന് നോക്കണം. സ്വർണക്കടത്ത് ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ ബിജെപി നേതാവ് അവസരമായി എടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമിക്കാൻ നോക്കി.

കേന്ദ്ര ഏജൻസികൾക്ക് അംഗീകാരം കൊടുക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുമ്പോഴാണ് നടപടിയെടുക്കുന്നത്. അത് കേന്ദ്ര ഏജൻസികൾക്ക് എതിരായി കാണേണ്ടത്.

അഭിമുഖം തത്സമയം കാണാം:

Follow Us:
Download App:
  • android
  • ios