Asianet News MalayalamAsianet News Malayalam

സജ്‍നയും ഫിറോസും സ്വപ്‍നത്തില്‍ പോലും വിചാരിക്കാത്ത കാര്യം, അദ്ഭുതപ്പെടുത്തി മോഹൻലാല്‍- വീഡിയോ

സജ്‍നയും ഫിറോസും സ്വപ്‍നത്തില്‍ വിചാരിക്കാത്ത കാര്യം കാട്ടിക്കൊടുത്ത് മോഹൻലാല്‍.

Mohanlal Surprise Sajna Firoz
Author
Kochi, First Published Mar 28, 2021, 3:56 PM IST

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എല്ലാ ശനിയാഴ്‍ചയിലുമെന്നപോലെ മോഹൻലാല്‍ എത്തിയിരുന്നു. ഒരാഴ്‍ചത്തെ ബിഗ് ബോസിലെ വിശേഷങ്ങള്‍ മോഹൻലാല്‍ ആരാഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. മത്സരാര്‍ഥികള്‍ കണ്ട സ്വപ്‍നത്തെ കുറിച്ചും മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവരുടെ സ്വപ്‍നത്തെ കുറിച്ച് പറഞ്ഞു. ഫിറോസ്- സജ്‍ന ദമ്പതിമാര്‍ സ്വപ്‍നത്തില്‍ പോലും വിചാരിക്കാത്ത ഒരു കാര്യം മോഹൻലാല്‍ കാട്ടിക്കൊടുക്കുകയും ചെയ്‍തു.

മണിക്കുട്ടൻ പിന്നാലെ വന്ന് തന്റെ  കഴുത്തില്‍  പിടിക്കുന്നതായിട്ട് താൻ സ്വപ്‍നം കണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. കിടിലൻ ഫിറോസ് വിളിച്ചപ്പോഴാണ് താൻ ഞെട്ടിയുണര്‍ന്നതെന്നും ഫിറോസ് പറഞ്ഞിരുന്നു. മറ്റ് മത്സരാര്‍ഥികള്‍ കണ്ട സ്വപ്‍നത്തെ കുറിച്ചും മോഹൻലാല്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് ഫിറോസും സജ്‍നയും സ്വപ്‍നത്തില്‍ പോലും വിചാരിക്കാത്ത ഒരു കാര്യത്തെ കുറിച്ച് മോഹൻലാല്‍ പറഞ്ഞത്. കുറച്ച് സസ്‍പെൻസ് ഇട്ടാണ് മോഹൻലാല്‍ ഇക്കാര്യം പറഞ്ഞത്. ഫിറോസ്- സജ്‍ന ദമ്പതിമാരുടെ രണ്ട് മക്കളെയും ലൈവായി കാട്ടിക്കൊടുക്കുകയായിരുന്നു മോഹൻലാല്‍.

രണ്ട് മക്കളോടും സജ്‍നയും ഫിറോസും സംസാരിക്കുകയും ചെയ്‍തു, വളരെ സന്തോഷത്തിലാണ് അവരെ ബിഗ് ബോസില്‍ കണ്ടതും.

ഫിറോസിനും സജ്‍നയ്‍ക്കും മക്കളോട് സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്ന് ഭാഗ്യലക്ഷ്‍മിയായിരുന്നു ബിഗ് ബോസിനോട് പറഞ്ഞത്. മറ്റ് എല്ലാ മത്സരാര്‍ഥികളും അത് ഏറ്റുപറയുകയും പിന്തുണയ്‍ക്കുകയും ചെയ്‍തു. എന്നാല്‍ പറയാൻ സജ്‍ന കാരണക്കാരിയായതില്‍ ഫിറോസ് സ്വകാര്യ സംഭാഷണത്തില്‍ ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. മക്കള്‍ക്ക് വേണ്ടിയാണ് ഇവിടെ വന്നതെന്നും ഫിറോസ് പറഞ്ഞിരുന്നു. നമ്മളെ കുറച്ച് കാണിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത് എന്നും ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മറ്റുള്ളവര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് കുട്ടികളെ കാണിച്ചുതന്നതെന്നും നന്ദി പറയുകയാണ് വേണ്ടതെന്നും മോഹൻലാല്‍ വ്യക്തമാക്കിയപ്പോള്‍ സജ്‍ന- ഫിറോസ് ദമ്പതിമാര്‍ തെറ്റു സമ്മതിക്കുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios