കങ്കുവയ്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ, സൂര്യയുടെ ചിത്രം വൈകും
സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം കങ്കുവയുടെ അപ്‍ഡേറ്റ് പുറത്ത്.
![Actor Suriya starrer new film Kanguva update out hrk Actor Suriya starrer new film Kanguva update out hrk](https://static-ai.asianetnews.com/images/01hhyefxppad6ta5160t1yg7yg/actor-suriya-starrer-new-film-kanguva-update-out_363x203xt.jpg)
സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ എന്ന പ്രത്യേകതയുണ്ട്. ഏപ്രിലില്‍ കങ്കുവ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കങ്കുവ വൈകുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കങ്കുവ 2024 പകുതിയോടെയാകും പ്രദര്‍ശനത്തിനെത്തുകയെന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ക്ക് ഏപ്രിലിനുള്ളില്‍ എന്തായാലും ഏപ്രിലിനുള്ളില്‍ തീര്‍ക്കാനാകില്ല എന്നാണ് റിപ്പോര്‍ട്ട്, വിഎഫ്എക്സിനൊക്കെ വലിയ പ്രാധാന്യമുള്ള ഒരു ചിത്രമാണ് കങ്കുവ എന്നതിനാല്‍ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നീളുകയും ചെയ്യുന്നു. പുതിയ റിലീസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക