അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്
കൊച്ചി: തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയിയുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ദി ഗോറ്റ്). ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ് എന്നാണ് വിവരം. ടൈം ട്രാവല്‍ സിനിമയായി ദ ഗോട്ട് സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരിക്കും ഇത് വാഗ്ദാനം ചെയ്യുക എന്നാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു നേരത്തെ പറഞ്ഞത്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആദ്യ വിജയ് ചിത്രമാണ് ദ ഗോട്ട്.
അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സംബന്ധിച്ച് ചിത്രത്തിന്‍റെ നിർമ്മാതാവ് അർച്ചന കൽപത്തി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
ഹോളിവുഡ് വിഎഫ്എക്സ് ടീമാണ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിഎഫ്എക്‌സ് സീക്വൻസുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീം ഹോളിവുഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം.
വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മൽ അമീർ, മൈക്ക് മോഹൻ, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു.
ഒമർ ലുലു ഒരുക്കുന്ന ഫൺ എന്‍റര്‍ടെയ്നര്‍ 'ബാഡ് ബോയ്സ്'; ടൈറ്റിൽ പോസ്റ്റർ ഇറങ്ങി
ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം
