എന്താണ് ടെനെറ്റ്? പുതിയ സിനിമയെ കുറിച്ച് ക്രിസ്റ്റഫര്‍ നോളൻ
പുതിയ സിനിമയായ ടെനെറ്റിന്റെ കുറിച്ച് സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ.
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ടെനെറ്റ്. കരിയറിലെ ഏറ്റവും പ്രധാനപ്പെ്ട സിനിമയാണ് ടെനെറ്റ് എന്ന് ക്രിസ്റ്റഫര്‍ നോളര്‍ പറയുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളൻ പറയുന്നു.
രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. അത്തരത്തിലുള്ള സാധാരണ ഒരു സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്ന് ഞങ്ങള്‍ മാറുകയാണ്. വ്യത്യസ്‍ത സ്ഥലങ്ങളിലാണ് സിനിമ. ആവേശകരവും വേറിട്ടതുമായ രീതിയില്‍ ചിത്രം എടുത്തുവെന്നാണ് കരുതുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. വലിയ കാസ്റ്റ് ഉണ്ട് ചിത്രത്തില്‍. ഇതുവരെയെടുത്ത സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെനെറ്റ്- നോളൻ പറയുന്നു. മുംബൈയില്‍ പത്ത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ഹിന്ദി നടി ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് ഇതിനു മുമ്പ് തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 20ന് ആണ് ചിത്രം എത്തുക.