കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഐ ആം കാതലൻ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നസ്‍ലെൻ. പ്രേമലു എന്ന സിനിമ യുവ താരം നസ്‍ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. നസ്‍ലെന്റെ ഐ ആം കാതലൻ ഒടിടിയില്‍ എത്തിയതാണ് ആരാധകര്‍ക്ക് നിലവില്‍ ആവേശമാകുന്നത്.
മനോരമ മാക്സിലൂടെ ആണ് ചിത്രം ഒടിടിയില്‍ എത്തിയത്. തിയറ്ററില്‍ മികച്ച പ്രതികരണമായിരുന്നില്ല നസ്‍ലെന്റെ ചിത്രത്തിന് ലഭിച്ചിരുന്നത്. ഐ ആം കാതലന് ഒടിടിയില്‍ സ്വീകാര്യത നേടാനാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ ജനുവരി മൂന്നിന് എത്തുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും വൈകുകയായിരുന്നു.
ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം. ഹാക്കിംഗാണ് പ്രധാന കഥാ തന്തു.
ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് നസ്‍ലെന്റെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.
Read More: വിദേശത്ത് മെച്ചമുണ്ടോ?, ഗെയിം ചേഞ്ചറുടെ കളക്ഷൻ കണക്കുകള്‍
