താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവർ സംഘടനയിലുണ്ടെന്നും നടി

കൊച്ചി: താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവർ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോൺസർമാർക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താരസംഘടനയിലെ തർക്കം മുറുകുന്നതിനിടെയാണ് മാലാ പാർവതിയുടെ പരസ്യ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

കണക്ക് വ്യക്തമാക്കാൻ ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കണക്കുകൾ ബോധ്യപ്പെടുത്തിയില്ല. മഹാൻമാരായ നടൻമാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിൻ്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണമെന്നും മാലാ പാർവതി പറഞ്ഞു.

തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ

താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ രം​ഗത്ത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസിൽ ഇത്രയും സിസിടിവി ക്യാമറകൾ. അമ്മയിൽ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു. അൻസിബയയെയും സരയുവിനെയും കമ്മിറ്റിയിൽ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാർഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. 

YouTube video player