സൂര്യയുടെ നിലവാരത്തിലേക്ക് എത്താനാകുമോയെന്നതില്‍ ആകാംക്ഷയുണ്ടെന്ന് സംവിധായകൻ അമീര്‍
സൂര്യയുടെ വാടി വാസലിനെ കുറിച്ച് സംവിധായകൻ അമീര്‍.
![Suriyas starrer Vaadi Vaasal director Ameers expectation hrk Suriyas starrer Vaadi Vaasal director Ameers expectation hrk](https://static-ai.asianetnews.com/images/01hnd16q8h8wdm9vep34sfgd29/suriyas-starrer-vaadi-vaasal-director-ameers-expectation_363x203xt.jpg)
സൂര്യ നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാടി വാസല്‍. സംവിധായകൻ അമീറും ഒരു പ്രധാന കഥാപാത്രമായി വാടി വാസലിലുണ്ട്. നടൻ സൂര്യയുടെ പ്രകടനങ്ങള്‍ എന്നും തനിക്ക് ഇഷ്‍ടമാണ് എന്ന് ആമിര്‍ വ്യക്തമാക്കുന്നു. സൂര്യയുടെ നിലവാരത്തില്‍ വാടി വാസലില്‍ തനിക്ക് എത്താനാകുമോ എന്ന ആകാംക്ഷയുണ്ട് എന്നും അമീര്‍ ആശങ്കപ്പെടുന്നു.
സൂര്യ എപ്പോഴും ഒരു സുഹൃത്തും സഹോദരനുമാണ് തനിക്ക് എന്ന് അമീര്‍ വ്യക്തമാക്കുന്നു. നടനെന്ന നിലയില്‍ സൂര്യ സീനിയറാണ്. അദ്ദേഹത്തിന്റെ നിലവാരത്തില്‍ എത്താൻ കഴിയുമോയെന്നതില്‍ തനിക്ക് ആകാക്ഷയുണ്ട്. എന്റെ കഴിവുകള്‍ തെളിയിക്കേണ്ടുന്നതിന്റെ ആവശ്യകത തനിക്ക് ഉണ്ട് എന്നും ആരാധകരെ നിരാശപ്പെടുത്തില്ല എന്നും അമീര്‍ വ്യക്തമാക്കുന്നു.
വെട്രിമാരനാണ് വാടി വാസലിന്റെ സംവിധാനം. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ നേരത്തെ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. വാടിവാസലിന്റെ മറ്റ് അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. എങ്ങനെയാണ് വാടി വാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയതും അടുത്തിടെ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.
Read More: ദ ഗോട്ടിന്റെ പുത്തൻ അപ്‍ഡേറ്റ്, ചിത്രത്തിനായി കാത്ത് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക