ജനനായകന്റെ തമിഴ് റൈറ്റ്‍സ് വിറ്റുപോയി.

വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ്‍യുടെ ജനനായകൻ തമിഴ്‍നാട് റൈറ്റ്സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ്‍നാട് റൈറ്റ്‍സ് വിറ്റുപോയത് 106.5 കോടി രൂപയ്‍ക്കാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് വിതരണക്കാരാണ് ചിത്രത്തിന്റെ വിതരണവകാശം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല ജനുവരി ഒമ്പതിനാണ് തിയറ്റര്‍ റിലീസ്. ചിത്രത്തിന്റെ മറ്റൊരു അപ്‍ഡേറ്റും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ 31ന് വിജയ്‍യുടെ ജനനായകന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ്‍യുടെ ജനനായകനെ കുറിച്ച് ചിത്രത്തിന്റെ എഡിറ്റര്‍ പ്രദീപ് ഇ രാഘവ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തെങ്കിലും ജനനായകനെ കുറിച്ച് പറഞ്ഞാല്‍ സിനിമയില്‍ നിന്ന് അവര്‍ എന്നെ മാറ്റും, പക്ഷേ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അതിനായി. അതിന് ഒരു സമയം ആകാനുണ്ട്. പക്ഷേ ജനനായകൻ നല്ലതായി വന്നിട്ടുണ്ട്. 100 ശതമാനവും വിജയിസം ചിത്രത്തിലുണ്ട്. അതിനായി ഒരുപാട് ഘടകങ്ങള്‍ ചിത്രത്തിലുണ്ട് എന്നും പറയുന്നു പ്രദീപ് ഇ രാഘവ്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്. ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക