'ഞമ്മളെ മൂസക്കായി പിന്നേം കല്യാണം കഴിച്ചു'; വിനോദ് കോവൂരിന്റെ 'രണ്ടാം കല്യാണത്തെക്കുറിച്ച്' സുരഭി
നടന്‍ വിനോദ് കോവൂരിന്‍റ 18–ാം വിവാഹവാർഷിക ദിനമാണിന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ വിനോദ് തന്‍റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു. പതിനെട്ട് വര്‍ഷത്തിന് ശേഷം.
ഉറ്റചങ്ങാതിയുടെ വിവാഹചിത്രം പങ്കുവച്ചുകൊണ്ട് അഭിനേത്രി സുരഭി ലക്ഷ്മിയാണ് രസകരമായൊരു വിവാഹ സമ്മാനത്തിന്‍റെ കഥ പറഞ്ഞത്.
കോഴിക്കോട്: നടന്‍ വിനോദ് കോവൂരിന്‍റ 18–ാം വിവാഹവാർഷിക ദിനമാണിന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ വിനോദ് തന്‍റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു. പതിനെട്ട് വര്‍ഷത്തിന് ശേഷം.
ഉറ്റചങ്ങാതിയുടെ വിവാഹചിത്രം പങ്കുവച്ചുകൊണ്ട് അഭിനേത്രി സുരഭി ലക്ഷ്മിയാണ് രസകരമായൊരു വിവാഹ സമ്മാനത്തിന്‍റെ കഥ പറഞ്ഞത്. ഭാര്യ ദേവുവിനുള്ള വിവാഹസമ്മാനമായിരുന്നു ഗുരുവായൂരില്‍ വച്ച് നടന്ന ഈ വിവാഹം എന്നാണ് സുരഭി പറയുന്നത്.
രസകരമായ മുഹൂര്‍ത്തത്തെ പറ്റി സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്- പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്.
ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്. "മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം' വല്ലാത്ത പഹയൻ തന്നെ '" എന്ന് സ്വന്തം പാത്തു.