ബിഗ്ബോസ് വീട്ടില്‍ നിന്ന് കിട്ടിയ എല്ലാ കൂട്ടുകാരും ഏറ്റവും വിലയേറിതാണ്. പേര്ളിയും അതിഥിയും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവരോട് വളരെയധികം സ്നേഹമുണ്ടെന്നും സുരേഷ് പറഞ്ഞു. പക്ഷെ ബിഗ്ബോസ് വീട്ടില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇവരോടല്ല. ശ്വേത മേനോനോടാണ് തനിക്ക് ഏറ്റവും കടപ്പാടുള്ളതെന്നും സുരേഷ് വ്യക്തമാക്കി
മുംബൈ: മലയാളക്കരയില്‍ തരംഗം തീര്‍ത്ത് ബിഗ് ബോസ് ഒന്നാം സീസണിന് തിരശ്ശീല വീണപ്പോളാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് രംഗത്തെത്തിയത്. ബിഗ്ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജില്‍ ലൈവായാണ് സുരേഷ് തന്റെ ജീവിതത്തിലെ ആ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും ഒരു സിനിമാക്കാരനാകാനായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും മറ്റൊന്നല്ല. സംവിധായകനായി സിനിമയെ കല്യാണം കഴിച്ച ശേഷം മാത്രമെ മറ്റൊരു പെണ്ണിന് താലി ചാര്ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറ് ദിവസങ്ങള്‍ക്ക് ശേഷം ബിഗ്ബോസ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സങ്കടം തോന്നുന്നുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. സ്വന്തം വീട്ടില്‍ പോലും തുടര്‍ച്ചായി നൂറ് ദിവസം മുഴുവന്‍ സമയം ചെലവഴിക്കാന്‍ ആര്‍ക്കുമാകില്ല. കുട്ടിക്കാലം മുതലെ സ്വന്തം വീട്ടില്‍ സ്ഥിരമായി കിടന്നുറങ്ങിയ ആളായിരുന്നില്ല. നൂറ് ദിവസം ഒരു സ്ഥലത്ത് തന്നെ അന്തിയുറങ്ങിയത് ജീവിതത്തിലെ ആദ്യം അനുഭവമായിരുന്നുവെന്നും അത് മറക്കാനാകില്ലെന്നും അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.
ബിഗ്ബോസ് വീട്ടില്‍ നിന്ന് കിട്ടിയ എല്ലാ കൂട്ടുകാരും ഏറ്റവും വിലയേറിതാണ്. പേര്ളിയും അതിഥിയും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവരോട് വളരെയധികം സ്നേഹമുണ്ടെന്നും സുരേഷ് പറഞ്ഞു. പക്ഷെ ബിഗ്ബോസ് വീട്ടില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇവരോടല്ല. ശ്വേത മേനോനോടാണ് തനിക്ക് ഏറ്റവും കടപ്പാടുള്ളതെന്നും സുരേഷ് വ്യക്തമാക്കി. ശ്വേത എന്നെ സ്നേഹിച്ചതുപോലെ തിരിച്ച് സ്നേഹിക്കാനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ട് സ്നേഹിക്കാമല്ലോയെന്നും സുരേഷ് പ്രത്യാശ പ്രകടിപ്പിച്ചു.
കപ്പയും മീനുമുണ്ടാക്കി അമ്മ കാത്തിരിക്കുകയാണെന്ന് പറഞ്ഞ സുരേഷ് ബിഗ്ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. എല്ലാവരും ഒരുമിച്ച് കൂടുന്ന അവസരങ്ങളുണ്ടാകും. ബിഗ്ബോസ് പരിപാടി അവസാനിച്ചപ്പോള്‍ സങ്കടമുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് അവിടുത്തെ മൈക്ക് നഷ്ടമായപ്പോള്‍ ശരീരത്തിലെ ഒരു അവയവം നഷ്ടമായതുപോലെയാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കവിളൊരം മറുകുള്ള പെണ്ണെയെന്ന ഗാനവും ലൈവില്‍ പാടി ഏവരെയും ആനന്ദിപ്പിക്കാനും സുരേഷിന് സാധിച്ചു. എന്നാല്‍ കവിളൊരത്ത് മറുകുള്ള പെണ്ണിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 1, 2018, 3:44 PM IST
Post your Comments