Asianet News MalayalamAsianet News Malayalam

സല്‍മാന്റെ ടൈഗറിന് ആ വമ്പൻ താരത്തെ വീഴ്‍ത്താനായില്ല, റെക്കോര്‍ഡില്‍ മൂന്നാമതെത്തി

ടൈഗര്‍ 3 മൂന്നാമത് മാത്രം.

Salman Khan Tiger 3 collection India report out earns 144 50 crore in three days hrk
Author
First Published Nov 15, 2023, 1:51 PM IST

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രമാണ് ടൈഗര്‍ 3. ടൈഗര്‍ 3യുടെ മൂന്നാം ദിവസത്തെ കളക്ഷനില്‍ വമ്പൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സല്‍മാന്റെ ടൈഗര്‍ 3 43.50 കോടി രൂപയാണ് ഇന്നലെ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദി പതിപ്പ് 144.50 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത് എന്നാണ് തരണ്‍ ആദര്‍ശിന്റെ റിപ്പോര്‍ട്ട്.

ഞായറാഴ്‍ച ടൈഗര്‍ 3 43 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടിയപ്പോള്‍ തിങ്കഴാഴ്‍ച 58 കോടിയും നേടി എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റെ ജവാൻ 180.45 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ നേടി ഒന്നാമതും പഠാൻ 161 കോടി രൂപയുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുള്ളപ്പോള്‍ ടൈഗര്‍ 3 മൂന്നാമതാണ്. കത്രീന കൈഫാണ് നായിക. സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

പഠാന് പിന്നാലെ യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം എന്നതായിരുന്നു ടൈഗര്‍ 3ന്റെ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം. ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്‍മാൻ പഠാനില്‍ അതിഥിയായുണ്ടായിരുന്നു.

Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios