കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റഹ്മാന്‍ മുഹമ്മദ്. ഏതാനും ആഴ്ചകളായി പനി ബുദ്ധിമുട്ടിച്ചിരുന്നു. 

മലയാളസിനിമയിലെ യുവ എഡിറ്റര്‍മാരില്‍ ശ്രദ്ധേയനായിരുന്നു റഹ്മാന്‍ മുഹമ്മദ് അലി അന്തരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30നാണ് മരണം സ്ഥിരീകരിച്ചത്. മുപ്പത് വയസ്സായിരുന്നു.

മമാസ് സംവിധാനം ചെയ്ത പാപ്പീ അപ്പച്ചാ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയാണ് സിനിമാപ്രവേശം. പിന്നീട് ആകാശവാണി, ജോ ആന്റ് ദി ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റഹ്മാന്‍ മുഹമ്മദ്. ഏതാനും ആഴ്ചകളായി പനി ബുദ്ധിമുട്ടിച്ചിരുന്നു. സെപ്റ്റംബര്‍ 25ന് തുര്‍ക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് രാത്രി 8.30ന് ഏറ്റുമാനൂരിൽ.