Asianet News MalayalamAsianet News Malayalam

ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില; യൂറോയില്‍ മോഡ്രിച്ചും സംഘവും പരുങ്ങലില്‍

ഇവാന്‍ പെരിസിച്ചാണ് ക്രോയേഷ്യക്ക് സമനില സമ്മാനിച്ചത്. ഗ്രൂപ്പില്‍ ക്രൊയേഷ്യയുടെ പോയിന്റാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
 

Croatia drew with Czech Republic in Euro 2020
Author
Glasgow, First Published Jun 18, 2021, 11:45 PM IST

ഗ്ലാസ്‌ഗോ: യൂറോ കപ്പ് ഗ്രൂപ്പ ഡിയില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ചെക്ക് റിപ്പബ്ലിക്ക്. ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി. പാട്രിക് ഷിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ ചെക്ക് ആദ്യം മുന്നിലെത്തി. ഇവാന്‍ പെരിസിച്ചാണ് ക്രോയേഷ്യക്ക് സമനില സമ്മാനിച്ചത്. ഗ്രൂപ്പില്‍ ക്രൊയേഷ്യയുടെ പോയിന്റാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. നാല് പോയിന്റുള്ള ചെക്കാണ് ഗ്രൂപ്പില്‍ മുന്നില്‍. ആദ്യ മത്സരത്തില്‍ അവര്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

ലോകകപ്പ് റണ്ണേഴ്‌സപ്പായ ക്രോയേഷ്യയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് തുടക്കം മുതല്‍ ചെക്ക് താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ അവസരം ഒരുക്കിയതും അവരായിരുന്നു. രണ്ടാം മിനിറ്റില്‍ യാക്കൂബ് ജാങ്കോയുടെ ക്രോസില്‍ വ്‌ളാഡിമര്‍ കൗഫല്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പ്രതിരോധതാരം ദൊമാഗോ വിദ പ്രതിരോധം തീര്‍ത്തു. 18-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ചെക്ക് താരങ്ങള്‍ ക്രോയേഷ്യന്‍ ഗോള്‍മുഖം ആക്രമിക്കാനെത്തി. ഇടതു വിംഗിലൂടെ പന്തുമായി വന്ന ജാങ്കോയുടെ ഒരു ക്രോസ് ഫാര്‍ പോസ്റ്റിലേക്ക് നല്‍കി. പാസ് സ്വീകരിച്ച കൗഫാല്‍ ഷിക്കിന് നല്‍കിയെങ്കിലും ഷോട്ടുതിര്‍ക്കാനുള്ള സമയം പിഴച്ചു. ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന് അനായായം കയ്യിലൊതുക്കാനായി ആ ഷോട്ട്. 

35-ാം മിനിറ്റിലാണ് വാറിന്റെ ഇടപെടലിലൂടെ ചെക്കിന് പെനാല്‍റ്റി ലഭിക്കുന്നത്. ദെജാന്‍ ലോവ്‌റാന്‍ ഷിക്കിനെ ഫൗള്‍ ചെയ്തുവെന്നായിരുന്നു കണ്ടെത്തല്‍. പെനാല്‍റ്റി കിക്കെടുത്ത ഷിക്കിന് പിഴച്ചില്ല. സ്‌കോര്‍ 1-0. വൈകാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാംപകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം പെരിസിച്ച് സമനില ഗോള്‍ കണ്ടെത്തി. ഇടതു വിംഗിലൂടെ പന്തുമായി വന്ന് ബോക്‌സില്‍ കയറിയ പെരിസിച്ച് വലങ്കാലുകൊണ്ട് നിറയൊഴിച്ചു. സ്‌കോര്‍ 1-1.

സമനിലയോടെ ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സങ്കീര്‍ണമായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ മോഡ്രിച്ചിനും സംഘത്തിനും എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളൂ.
 

Follow Us:
Download App:
  • android
  • ios